ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്: മുത്തശിക്കെതിരെ കുരുക്ക് മുറുകുന്നു

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന കേസ്: മുത്തശിക്കെതിരെ കുരുക്ക് മുറുകുന്നു

കൊച്ചി: ബക്കറ്റിലെ വെള്ളത്തില്‍ ഒന്നര വയസുകാരിയെ മുക്കിക്കൊന്ന കേസില്‍ കുട്ടിയുടെ മുത്തശി സിപ്സിക്കെതിരെ കേസെടുക്കും. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുക്കുക. ലഹരി മരുന്ന് വില്‍പ്പനയ്ക്കും മറ്റ് ഇടപാടുകള്‍ക്കുമായി സിപ്‌സി കുട്ടികളെ മറയാക്കി ഉപയോഗിച്ചുവെന്നും കണ്ടെത്തലുണ്ട്. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീവിന്റെയും ഡിക്സിയുടെയും മകള്‍ നോറ മരിയയെയാണ് മുത്തശിയുടെ കാമുകന്‍ ബിനോയ് ഡിക്രൂസ് കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കിയാണ് കുഞ്ഞിനെ കൊന്നത്.

സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയി അറസ്റ്റിലായിരുന്നു. ശനിയാഴ്ച ഹോട്ടലില്‍ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു. ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് മുത്തശിിയും സുഹൃത്തും ഹോട്ടലിലെത്തിയത്.

കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസിനുണ്ടായ സംശയമാണ് കുറ്റകൃത്യം തെളിയാന്‍ കാരണമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.