40 പൈസ അധികം വാങ്ങിയെന്ന് പരാതി; ഹര്‍ജിക്കാരന് 4000 രൂപ പിഴയിട്ട് കോടതി

40 പൈസ അധികം വാങ്ങിയെന്ന് പരാതി; ഹര്‍ജിക്കാരന് 4000 രൂപ പിഴയിട്ട് കോടതി

ബെംഗളൂരു: ഹോട്ടല്‍ ഭക്ഷണത്തിന് 40 പൈസ കൂടുതല്‍ വാങ്ങിയെന്ന പരാതിയുമായെത്തിയ ആള്‍ക്ക് 4000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി. പ്രശസ്തിക്കു വേണ്ടി കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞതിനാണ് മൂര്‍ത്തിയെന്ന വ്യക്തിക്ക് കോടതി പിഴയിട്ടത്. സര്‍ക്കാര്‍ നിയമപ്രകാരം 50 പൈസയില്‍ മുകളിലുള്ള തുക ഒരു രൂപയാക്കാമെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് പരാതിക്കാരന് 4000 രൂപ പിഴ വിധിച്ചത്.

30 ദിവസത്തിനകം 2000 രൂപ റെസ്റ്റോറന്റിനും 2000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കണമെന്നാണ് നിര്‍ദേശം. 2021 മേയ് 21 ന് മൂര്‍ത്തി സെന്‍ട്രല്‍ സ്ട്രീറ്റിലെ റെസ്റ്റോറന്റില്‍നിന്ന് ഭക്ഷണം പാഴ്സല്‍ വാങ്ങി. 265 രൂപയുടെ ബില്ലാണ് നല്‍കിയത്. നിരക്ക് 264.60 രൂപയായിരുന്നു. ഇതേക്കുറിച്ച് ജീവനക്കാരോട് ചോദിച്ചിട്ട് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ റെസ്റ്റോറന്റിനെതിരേ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കി.

ഒരു രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. സംഭവം മാനസികാഘാതമുണ്ടാക്കിയെന്നും പരാതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി മൂര്‍ത്തിയുടെ പരാതി തള്ളുകയും പിഴ വിധിക്കുകയുമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.