സ്‌കൂളില്‍ എത്താന്‍ പത്ത് മിനിറ്റ് വൈകി; അധ്യാപികയ്ക്ക് പ്രഥമാധ്യാപകന്റെ ക്രൂര മര്‍ദ്ദനം

സ്‌കൂളില്‍ എത്താന്‍ പത്ത് മിനിറ്റ് വൈകി; അധ്യാപികയ്ക്ക് പ്രഥമാധ്യാപകന്റെ ക്രൂര മര്‍ദ്ദനം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ സ്‌കൂളില്‍ വൈകിയെത്തിയ അധ്യാപികയെ പ്രധാന അധ്യാപകന്‍ ചെരുപ്പുകൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചു. അധ്യാപികയെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിവാദമാകുകയായിരുന്നു. ഖേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹ്ഗു ഖേര സ്‌കൂളിലാണ് സംഭവം.

അതേസമയം വീഡിയോ വന്‍ പ്രതിഷേധത്തിന് വഴിവച്ചതോടെ പ്രഥമാധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ അടിസ്ഥാന ശിക്ഷാ അധികാരി ലക്ഷ്മികാന്ത് പാണ്ഡെ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം സ്‌കൂളില്‍ 10 മിനിറ്റ് വൈകി വന്നതിനാണ് പ്രിന്‍സിപ്പല്‍ അജിത് വര്‍മ അധ്യാപികയെ മര്‍ദ്ദിച്ചത് എന്നാണ്.


അധ്യാപിക ഖേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രജിസ്റ്ററില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ പ്രധമാധ്യാപകന്‍ അജിത് വര്‍മ തന്നെ നിരന്തരം ശല്യപ്പെടുത്താറുണ്ടെന്ന് അധ്യാപിക പരാതിയില്‍ ആരോപിക്കുന്നു.

വെള്ളിയാഴ്ച പത്ത് മിനുറ്റ് താമസിച്ച് എത്തിയതിന് അധ്യാപികയും പ്രധമാധ്യാപകനും തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് മര്‍ദ്ദനം എന്നാണ് റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.