മൂന്നുകോടി കവിഞ്ഞ് കോവിഡ് രോഗികള്‍; മരണം 9.5 ലക്ഷം

മൂന്നുകോടി കവിഞ്ഞ് കോവിഡ് രോഗികള്‍; മരണം 9.5 ലക്ഷം

ജനീവ/ മോസ്കോ: ഒമ്ബതുമാസമായി ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡ് മഹാമാരി കൂടുതല്‍ രൂക്ഷമാകുന്നു. ലോകത്താകമാനമുള്ള കോവിഡ് രോഗികളുടെ എണ്ണം മൂന്നുകോടി പിന്നിട്ടു. 3.04 കോടി രോഗികളില്‍ 9.52 ലക്ഷം പേരാണ് മരണെപ്പട്ടത്. 2.20 കോടി പേരുടെ രോഗം മാറി. 68.75 ലക്ഷം രോഗികളും 2.02 ലക്ഷം മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കക്കുപിറകില്‍ 52.15 ലക്ഷം രോഗികളും 84,404 മരണവും സംഭവിച്ച ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 44.57 ലക്ഷം രോഗികളും 1.35 ലക്ഷം മരണവും സംഭവിച്ച ബ്രസീല്‍ മൂന്നും 10.91 ലക്ഷം രോഗികളും 19,195 മരണവുമുള്ള റഷ്യ നാലാമതുമാണ്. ചൈനയില്‍ ഉദ്ഭവിക്കുകയും വുഹാനില്‍ പടര്‍ന്നുപിടിക്കുകയും ചെയ്ത വൈറസ് പിന്നീട് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ദക്ഷിണേഷ്യയിലും വ്യാപിക്കുകയായിരുന്നു. അതേസമയം, കോവിഡ് വീണ്ടും രൂക്ഷമായതിനെ തുടര്‍ന്ന് സ്െപയിന്‍, ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍െപ്പടുത്തുന്നതും പരിഗണിക്കുന്നുണ്ട്.

ലോകത്തിന് പ്രതീക്ഷ നല്‍കിയ കോവിഡ് വാക്സിന്‍ 'സ്പുട്നിക് 5' പാര്‍ശ്വ ഫലങ്ങളുണ്ടാക്കുന്നതായും ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷി നല്‍കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വാക്സിന്‍ നല്‍കിയവരില്‍ 14 ശതമാനം പേര്‍ക്ക് പനി, ശരീരവേദന തുടങ്ങിയവ അനുഭവപ്പെട്ടതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്കോ വ്യക്തമാക്കി. 300ലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് ഇതിനകം കുത്തിവെപ്പ് നല്‍കിയത്. 40,000 പേര്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് ലക്ഷ്യം. വാക്സിന്‍ കുത്തിവെപ്പ് നല്‍കി 24 മണിക്കൂറിനകമാണ് ചെറിയരീതിയിലുള്ള ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. വെക്ടര്‍ വികസിപ്പിച്ച 'സ്പുട്നിക് -5ന് ആറുമാസത്തെ പ്രതിരോധശേഷിയേ ഉറപ്പുനല്‍കാനാകൂവെന്ന് സൂണോട്ടിക് ഡിസീസസ് ആന്‍ഡ് ഫ്ലൂ വകുപ്പ് മേധാവി അലക്സാണ്ടര്‍ റിഷികോവ് പറഞ്ഞു. 21 ദിവസങ്ങള്‍ക്കിടയിലുള്ള വാക്സിന്‍ കുത്തിവെപ്പിലൂടെ ജീവിതകാലം മുഴുവന്‍ കോവിഡ് പ്രതിരോധ ശേഷി ഉറപ്പാക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇന്ത്യയില്‍ അധികൃതരുടെ അനുമതി കിട്ടിയാല്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് 10 കോടി വാക്സിന്‍ ഡോസുകള്‍ കൈമാറുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.