ആര്യാടൻ - രാഷ്ട്രീയത്തിലെ വ്യത്യസ്ത വ്യക്തിത്വം : പി.ശ്രീരാമകൃഷ്ണൻ

ആര്യാടൻ - രാഷ്ട്രീയത്തിലെ  വ്യത്യസ്ത വ്യക്തിത്വം : പി.ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: രാഷ്ട്രീയത്തിലെ വേറിട്ടൊരു ധാരയുടെ പ്രതീകമായിരുന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ്സ് നോതാവുമായ ആര്യാടന്‍ മുഹമ്മദ് എന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിനു മാത്രമല്ല കേരള രാഷ്ട്രീയത്തിനു തന്നെ
തീരാനഷ്ടമാണ്.

കോണ്‍ഗ്രസ്സ് സ്വന്തം പാര്‍ട്ടിയുടെ ഫ്രെയിമിനുളളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മുന്നണി മാനദണ്ഡങ്ങള്‍ പാലിക്കാതെ നിലപാടുകള്‍ സ്വീകരിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന രീതികളിലൂടെയാണ് അദ്ദേഹം നിലമ്പൂരില്‍ കാലുറപ്പിച്ചത്. രാഷ്ട്രീയ എതിരാളികളോടും അനുയായികളോടും ഏതാണ്ട് ഒരേതരത്തില്‍ സൗഹൃദം സ്ഥാപിക്കുന്നതില്‍ അദ്ദേഹം സാമര്‍ത്ഥ്യം പ്രകടിപ്പിച്ചിരുന്നു.

പ്രായോഗികബുദ്ധിയുടെ ഉത്തമ ഉദാഹരണമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ ജീവിതം ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും പാഠപുസ്തകമാണ്. തന്റെ വിദ്യാഭ്യാസത്തിന്റെയോ പാരമ്പര്യത്തിന്റെയോ ഒന്നും പരിമിതികള്‍ പ്രകടിപ്പിക്കാതെ നിയമനിര്‍മ്മാണ സഭയില്‍ അദ്ദേഹം കാണിച്ചിട്ടുളള പ്രാഗല്‍ഭ്യം ശ്രദ്ധേയമാണ്. നിയമനിര്‍മ്മാണ സഭകളിലെ എന്‍സൈക്ലോപീഡിയ എന്നദ്ദേഹം അറിയപ്പെട്ടത് കഠിനാധ്വാനത്തിന്റെയും സ്വന്തം വളര്‍ച്ചയുടെയും ലക്ഷണങ്ങളായിരുന്നു.

ശരിയത്ത് വിവാദഘട്ടത്തില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം മടികാണിച്ചില്ല. മുസ്ലീംലീഗിനെ ആക്രമിക്കുമ്പോഴും ലീഗിനെ മുന്നണിയില്‍ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധകാണിച്ചിരുന്നതും വേറിട്ട അനുഭവമാണ്. പ്രായോഗിക ബുദ്ധി, കഠിനാധ്വാനം, രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ നിശ്ചയദാര്‍ഢ്യത്തോടെയുളള നിലപാടുകള്‍ എല്ലാം ആര്യാടന്‍ മുഹമ്മദിനെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികൾ അര്‍പ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.