ദോഹ: ലോകകപ്പില്‍ നിന്ന് ആതിഥേയരായ ഖത്തര്‍ പുറത്തേക്ക്. രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങിയതോടെയാണ് ഖത്തറിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്. സെനഗല്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഖത്തറിനെ തകര്‍ത്തത്.
ആദ്യ മത്സരത്തില്‍ എക്വഡോറിനോട് ടീം പരാജയപ്പെട്ടിരുന്നു. ബൊലെയ് ദിയ (41), ഫമാര ദിദിയോ (48), ബാംബ ദീങ് (84) എന്നിവരാണ് സെനഗാളിനായി ഗോള്‍ നേടിയത്. ഖത്തറിന്റെ ആശ്വാസ ഗോള്‍ മുഹമ്മദ് മുന്‍താരിയുടെ (78) വകയായിരുന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും സെനഗാള്‍ മുന്നിട്ടു നിന്നു. എന്നാല്‍, മുന്നേറ്റങ്ങളെല്ലാം ഖത്തര്‍ പ്രതിരോധിച്ചു. 28 -ാം മിനിറ്റില്‍ സെനഗല്‍ പ്രതിരോധ താരം യൂസുഫ് സബാലിക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
41 -ാം മിനിറ്റില്‍ ഖത്തര്‍ പ്രതിരോധ താരം ബൗലേം ഖൗഖിയുടെ പിഴവാണ് ഗോളിലേക്കെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26