പതിവ് തെറ്റിയില്ല: കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടി; പാല്‍ വില വര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ല

പതിവ് തെറ്റിയില്ല: കാലിത്തീറ്റയുടെ വില കുത്തനെ കൂട്ടി; പാല്‍ വില വര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ല

കട്ടപ്പന: പാല്‍വിലയില്‍ വര്‍ധനയുണ്ടായിട്ടും കാലിത്തീറ്റ വില കുത്തനെ കൂട്ടിയതോടെ ഗുണം ലഭിക്കാതെ ക്ഷീരകര്‍ഷകര്‍. ഡിസംബര്‍ ഒന്നിനാണ് സംസ്ഥാനത്ത് പാല്‍വില വര്‍ധന നിലവില്‍ വന്നത്. ആറ് രൂപയോളമാണ് വര്‍ധനയുണ്ടായത്. ഇതില്‍ അഞ്ച് രൂപയോളം ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കാനും തുടങ്ങി. എന്നാല്‍ പാല്‍ വില വര്‍ധന മുന്നില്‍ കണ്ട് കാലിത്തീറ്റ 50 കിലോ ചാക്കിന് 150 മുതല്‍ 250 രൂപവരെയാണ് വര്‍ധിപ്പിച്ചത്.

ഇതോടെ കാലിത്തീറ്റ വിപണി സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപെട്ട് വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. വിലവര്‍ധനയോടെ ക്ഷീര കര്‍ഷകരുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

എന്നാല്‍ കാലിതീറ്റയുടെ പൊള്ളുന്ന വില കാരണം ഈ ഗുണമൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കിട്ടുന്ന അധിക പണം മൊത്തം കാലീതീറ്റക്കും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും നല്‍കേണ്ട ഗതികേടിലായി ക്ഷീര കര്‍ഷകര്‍.

നേരത്തെ കാലികള്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ നല്‍കിയിരുന്നു. ഇതും ഇപ്പോഴില്ല. വര്‍ഷം തോറും ഓരോ കാലികള്‍ക്കും 3000ത്തിലധികം രൂപയാണ് ഇതിനായി ഇപ്പോള്‍ കര്‍ഷകന്‍ മുടക്കേണ്ടിവരുന്നത്. കാലിത്തീറ്റയുടെ വിലനിയന്ത്രിച്ച് നിര്‍ത്തിയ ഇന്‍ഷ്യൂറന്‍സ് പരിരക്ഷ പുനസ്ഥാപിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക്ഷീര കര്‍ഷകരുടെ ആവശ്യം. ഇതുന്നയിച്ച് വിവിധ കര്‍ഷക സംഘനടകള്‍ ഉടന്‍ വകുപ്പ് മന്ത്രിയെ സമീപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.