കെഎസ്‌എഫ്‌ഇ ക്രമക്കേട്; പരിശോധന നടത്തിയത് രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

കെഎസ്‌എഫ്‌ഇ ക്രമക്കേട്; പരിശോധന നടത്തിയത് രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധന രഹസ്യന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലെന്ന് പ്രാഥമിക വിവരം. നവംബര്‍ 10 നാണ് നിര്‍ണായക റിപ്പോര്‍ട്ട് ലഭിച്ചത്. 5 പ്രധാനപ്പെട്ട ക്രമക്കേടുകളാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കെഎസ്‌എഫ്‌ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയലുള്ള ക്രമക്കേടാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കെഎസ്‌എഫ്‌ഇയിലെ ബ്രാഞ്ച് മാനേജര്‍മാര്‍ വ്യാപകമായി പണം മാറ്റുന്നു, മാനേജര്‍മാരുടെ ഒത്താശയോടെ ബിനാമി ഇടപാടുകള്‍ വ്യാപകമായി നടക്കുന്നു, ക്രമക്കേട് നടത്തി നറുക്കുകള്‍ കൈക്കലാക്കുന്നു, പൊള്ളച്ചിട്ടി വ്യാപകം എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധനക്കായി വിജിലന്‍സ് ആസ്ഥാനത്തു നിന്നും എസ്പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. എല്ലാ ശാഖകളിലും വ്യാപകമായ പരിശോധനയാണ് നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.