മംഗളൂരുവിൽ വീണ്ടും പ്രകോപനപരമായ ചുവരെഴുത്ത് : പ്രവാചകനെ വൃണപ്പെടുത്തിയാൽ പ്രതികാരം

മംഗളൂരുവിൽ വീണ്ടും പ്രകോപനപരമായ ചുവരെഴുത്ത് : പ്രവാചകനെ വൃണപ്പെടുത്തിയാൽ  പ്രതികാരം

ബെംഗളൂരു: മുഹമ്മദ് നബിയെ അപമാനിക്കുന്നവരെ ശിരഛേദം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ ചുവരെഴുത്തിനു പിന്നാലെ ഭീകരസംഘടനയായ ലഷ്‌കർ-ഇ-തായിബയെ പിന്തുണയ്ക്കുന്ന ചുവരെഴുത്ത് കർണാടകത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. കർണാടക മംഗളൂരുവിലെ കോടതി പരിസരത്തെ പഴയ പോലീസ് ഔട്ട് പോസ്റ്റിന് പുറത്താണ് ഞായറാഴ്ച ചുവരെഴുത്ത് കണ്ടെത്തിയത്. ശനിയാഴ്ച ആണ് ഇത് എഴുതിയത് എന്ന് കരുതപ്പെടുന്നു.

ഉർദു ഭാഷയിലും ഇംഗ്ലീഷ് ലിപിയിലും 'ഗുസ്തക് ഇ റസൂൽ കി എക് ഹായ് സാസ, സാർ ടാൻ സേ ജൂഡ' (പ്രവാചകനെ വ്രണപ്പെടുത്തിയതിന് ഒരു ശിക്ഷ മാത്രമേയുള്ളൂ - ശരീരത്തിൽ നിന്ന് തല വേർപെടുത്തുക. ഇങ്ങനെയാണ് ചുവരിൽ എഴുതുയിരിക്കുന്നത്.

വെള്ളിയാഴ്ച ലഷ്‌കർ-ഇ-തായ്‌ബ, സംഘികളെയും മാൻവേദികളെയും കൈകാര്യം ചെയ്യാൻ താലിബാനെ ക്ഷണിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത് എന്ന ചുവരെഴുത്ത് മംഗളൂരുവിലെ ഒരു പൊതു സ്ഥലത്ത് കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.