ജംഷഡ്പൂരിന് ആദ്യ ജയം

ജംഷഡ്പൂരിന് ആദ്യ ജയം

മഡ്ഗാവ്: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്.സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എ.ടി.കെ മോഹന്‍ ബഗാനെ കീഴടക്കി. ഇരട്ട ഗോളുകളുമായി തിളങ്ങിയ നെറിയസ് വാല്‍സ്‌കിസാണ് ജംഷഡ്പൂരിന് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. റോയ് കൃഷ്ണയാണ് എ.ടി.കെയ്ക്കായി ലക്ഷ്യം കണ്ടത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷം എ.ടി.കെയുടെ സീസണിലെ ആദ്യ തോല്‍വിയാണിത്.

തുടക്കം മുതല്‍ ജംഷഡ്പൂരിന്റെ ആധിപത്യമായിരുന്നു. 13-ാം മിനിറ്റില്‍ അവരുടെ മുബഷിര്‍ അവസരം നഷ്ടപ്പെടുത്തി. 30-ാം മിനിറ്റില്‍ വാല്‍സ്‌കിസ് ജംഷഡ്പൂരിന്റെ ആദ്യ ഗോള്‍ നേടി. മോണ്‍റോയിയുടെ കോര്‍ണണ്‍ ഹെഡ്ഡറിലൂടെ വാല്‍സ്‌കിസ് വലയിലെത്തിക്കുകയായിരുന്നു.

32-ാം മിനിറ്റില്‍ വാല്‍ക്കിസിന്റെ മറ്രൊരു ഹെഡര്‍ നേരെ ഭട്ടാചാര്യ പിടിച്ചെടുത്തു 66-ാം മിനിറ്റില്‍ എ.ടി.കെ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു വാല്‍സ്‌കിസിന്റെ രണ്ടാം ഗോള്‍ പിറന്നത്. വീണ്ടും മോണ്‍റോയിയുടെ കോര്‍ണറില്‍ നിന്നാണ് ഗോളിന്റെ പിറവി. മുബഷിറിന്റെ ഹെഡ്ഡര്‍ എ.ടി.കെ ഡിഫന്‍ഡറുടെ ദേഹത്ത് തട്ടി വാല്‍സ്‌കിസിന്റെ മുന്നിലേക്കെത്തുകയായിരുന്നു. വാല്‍സ്‌കിസ് പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി.

80-ാം മിനിറ്റിലാണ് റോയ് കൃഷ്ണയിലൂടെ എ.ടി.കെ ഒരു ഗോള്‍ തിരിച്ചടിച്ചത്. മന്‍വീര്‍ ഹെഡ് ചെയ്ത പന്ത് ലഭിക്കുമ്പോൾ കൃഷ്ണ ഓഫ്‌സൈഡായിരുന്നു. ഗോള്‍ കീപ്പര്‍ രെഹനേഷിന്റെ മികച്ച പ്രകടനവും ജംഷഡ്പുരിന്റെ വിജയത്തില്‍ നിര്‍ണായകമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.