പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് ആറ് വര്‍ഷം

പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ മകന്‍ അമ്മയുടെ മൃതദേഹം സൂക്ഷിച്ചത് ആറ് വര്‍ഷം

റോം: പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്ത് ആറു വര്‍ഷം കട്ടിലില്‍ സൂക്ഷിച്ച മകന്‍ അറസ്റ്റില്‍. ഇറ്റലിയിലെ വെനെറ്റോ പ്രദേശത്തെ താമസക്കാരിയായിരുന്ന ഹെല്‍ഗ മരിയ ഹെങ്ബാര്‍ത്ത് എന്ന സ്ത്രീ ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 86-ാം വയസിലാണ് മരിക്കുന്നത്. അമ്മ മരിച്ചത് പുറത്തറിഞ്ഞാല്‍ ഇവരുടെ പെന്‍ഷന്‍ പണം കിട്ടില്ലെന്ന് മനസിലായതോടെ മകന്‍ അമ്മയുടെ മൃതദേഹം മമ്മിഫൈ ചെയ്തു കട്ടിലില്‍ കിടത്തി. അയല്‍വാസികളോട് അമ്മ ജര്‍മ്മനിയിലെ ബന്ധു വീട്ടില്‍ പോയെന്ന് തെറ്റുദ്ധരിപ്പിക്കുകയും ചെയ്തു. ഇയാളും ഇതേ വീട്ടില്‍ തന്നെയായിരുന്നു താമസം.

ആറു വര്‍ഷത്തിനിടെ അമ്മയുടെ പെന്‍ഷന്‍ തുകയായ 1,56,000 പൗണ്ട് അതായത് 1.59 കോടിയിലധികം രൂപ ഇയാള്‍ കൈപ്പറ്റി. അതേ സമയം ഈ ആറു വര്‍ഷത്തിനിടെ ഹെല്‍ഗയുടെ ഹെല്‍ത്ത് കാര്‍ഡ് ഒരിക്കല്‍ പോലും ക്ലെയിം ചെയ്യപ്പെട്ടിരുന്നില്ല. കോവിഡ് കാലത്ത് പോലും ചികിത്സ തേടാതിരിക്കുകയും ചെയ്തതോടെ അധികൃതര്‍ക്ക് സംശയം തോന്നി.

ഇതേ തുടര്‍ന്ന് ഹെല്‍ഗയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ മൃതദേഹം മമ്മിഫൈ ചെയ്തു കിടക്കയില്‍ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് ഹെല്‍ഗ മരിച്ചിട്ട് ആറ് വര്‍ഷമായെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ 60കാരനായ ഇവരുടെ മകന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.