‘ഇന്ത്യ' സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക പാർട്ടികൾ; ലോഗോ പ്രകാശനം മുംബൈ യോഗത്തിൽ

‘ഇന്ത്യ' സഖ്യത്തിലേക്ക് കൂടുതൽ പ്രാദേശിക പാർട്ടികൾ; ലോഗോ പ്രകാശനം മുംബൈ യോഗത്തിൽ

മുംബൈ: പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിൽ കൂടുതൽ പ്രാദേശിക പാർട്ടികൾ അംഗമാകുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രാദേശിക പാര്‍ട്ടികളാണ് അംഗങ്ങളാവുക. ശിവസേന ഉദ്ദവ് വിഭാഗം എം.പിയായ അനിൽ ദേശായിയാണ് പുതിയ പാർട്ടികൾ അംഗമാകുന്ന വിവരം അറിയിച്ചത്.

ഇതോടെ ഇന്ത്യ സഖ്യത്തിലെ അംഗങ്ങളുടെ എണ്ണം 26 ൽ നിന്ന് 28 ആയി ഉയരും. അതേസമയം ചെറുതും വലുതുമായ ഏഴിലധികം രാഷ്ട്രീയ പാർട്ടികൾ സഖ്യത്തിന്‍റെ ഭാഗമാവുമെന്ന് കോൺഗ്രസ് എം.പി നസീർ ഹുസൈനും വ്യക്തമാക്കി.
ഇന്ത്യ സഖ്യത്തിന്‍റെ മൂന്നാം യോഗത്തിന് ഇന്ന് വൈകുന്നേരം മുബൈ സാന്താക്രൂസിലെ ഹോട്ടല്‍ ഗ്രാൻഡ് ഹയാത്തിൽ ആരംഭിക്കും. സഖ്യത്തിന്റെ കൺവീനർ, ലോഗോ, ഏകോപന സമിതി അടക്കം വിവിധ സമിതികൾ, തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിഭജനം തുടങ്ങിയവയാണ് പ്രധാന അജണ്ട.

28 പാർട്ടികളിൽ നിന്നായി 63 പേർ പങ്കെടുക്കുമെന്ന് എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കി. ഉദ്ധവ് പക്ഷ ശിവസേന, എൻ.സി.പി, മഹാരാഷ്ട്ര പി.സി.സി പാർട്ടികളാണ് യോഗത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ നേതാക്കളെല്ലാം എത്തിച്ചേരും. പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം ഉദ്ധവ് താക്കറെ അത്താഴ വിരുന്ന് നല്‍കും. നാളെ രാവിലെ 11ന് യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ലോഗോ പ്രകാശനം ചെയ്യും. ഉച്ചക്ക് രണ്ടുവരെയാണ് യോഗം.

കോൺഗ്രസിൽ നിന്ന് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുന ഖാർഗെ, കെ.സി. വേണുഗോപാൽ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ, ശിവസേന നേതാവ്‌ ഉദ്ധവ് താക്കറെ, മകൻ ആദിത്യ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, മമത ബാനർജി, എം.കെ സ്റ്റാലിൻ, ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ എന്നിവരും സീതാറാം യെച്ചൂരി (സി.പി.എം), ലാലുപ്രസാദ് യാദവ് (ആർ.ജെ.ഡി). അഖിലേഷ് യാദവ് (സമാജ് വാദി പാർട്ടി), ഫാറൂഖ് അബ്ദുള്ള (നാഷനൽ കോൺഫറൻസ്), ഡി. രാജ, ബിനോയ് വിശ്വം (സി.പി.ഐ), സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.

പട്ന, ബംഗളൂരു യോഗങ്ങൾക്കു ശേഷമാണ് മുംബൈയിൽ ഇന്ത്യ യോഗം നടക്കുന്നത്. പ്രത്യയശാസ്ത്രം പലതാണെങ്കിലും ഭരണഘടനയെയും രാജ്യത്തെയും സംരക്ഷിക്കുക എന്ന പൊതു ലക്ഷ്യമാണ് ഇന്ത്യയിലെ സഖ്യകക്ഷികൾക്കെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.