ലക്ഷ്യം രാജ്യ സുരക്ഷ: അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് എസ്. ജയശങ്കര്‍

ലക്ഷ്യം രാജ്യ സുരക്ഷ: അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് എസ്. ജയശങ്കര്‍

ഗാന്ധിനഗര്‍: രാജ്യത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം ശക്തിപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി.

രാഷ്ട്രീയ രക്ഷാ സര്‍വകലാശാലയുടെ മൂന്നാം ബിരുദദാന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
1962 ല്‍ നടന്ന ഇന്ത്യ-ചൈന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം പ്രതിസന്ധികള്‍ ഒഴിവാക്കാനായി അതിര്‍ത്തികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്. ജയശങ്കര്‍ പറഞ്ഞു.

ആയുധങ്ങള്‍ വാങ്ങുന്നതും നിര്‍മ്മിക്കുന്നതും ഇന്ത്യയുടെ പ്രതിരോധമേഖല ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രതിരോധ മേഖല ശക്തിപ്പെടുത്തതുന്നതിനൊപ്പം രാജ്യത്തെ അടിസ്ഥാന സൗകരക്യങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും രാജ്യാ സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പാതകളുടെ നിര്‍മ്മാണം രണ്ടിരട്ടി വേഗത്തിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തുരങ്കങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് ഇരട്ടി വേഗത്തിലും നടക്കുന്നു.

ലഡാക്കിലേക്കും തവാങിലേക്കും എത്തിപ്പെടാന്‍ കണക്റ്റിവിറ്റി പാതകള്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം രാജ്യത്തിന്റെ സുരക്ഷ മുന്നില്‍ കണ്ടും 1962 ലെ തിരിച്ചടികളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ടുമാണെന്നും അദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.