ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 48 കാരനായ നടന്‍ ഡാനിയല്‍ ബാലാജിയുടെ അപ്രതീക്ഷിത വിയോഗം. രണ്ട് പേരുടെ ജീവിതത്തില്‍ വെളിച്ചം പകര്‍ന്നുകൊണ്ടാണ് ബാലാജി വിട പറഞ്ഞത്.
അദേഹത്തിന്റെ അവസാന ആഗ്രഹമായിരുന്നു കണ്ണുകള്‍ ദാനം ചെയ്യുക എന്നത്. ഇത് പ്രകാരമാണ് കണ്ണുകള്‍ക്ക് ജീവന്‍പകരാന്‍ തീരുമാനിച്ചത്.
ഇന്നലെ രാത്രിയോടെയാണ് ബാലാജിയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു. പിന്നാലെ വീണ്ടും ഹൃദയാഘാതമുണ്ടായതാണ് മരണകാരണമായത്. ചെന്നൈ പുരസൈവക്കത്തെ വീട്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം സംസ്‌കാരം നടക്കും. 
തമിഴ് സിനിമാ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് ഡാനിയല്‍ ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോന്‍, അമീര്‍, വെട്രി മാരന്‍ എന്നിവര്‍ നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.