പാകിസ്താനിൽ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴ; 87 പേർ മരിച്ചു; 2,715 വീടുകൾ തകർന്നു

പാകിസ്താനിൽ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴ; 87 പേർ മരിച്ചു; 2,715 വീടുകൾ തകർന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അതിശക്തമായ മഴയിൽ 87 ലധികം പേർ മരിച്ചു. കനത്ത മഴയിൽപ്പെട്ട് 82-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് മൂവായിരത്തോളം വീടുകൾ ഭാ​ഗികമായോ പൂർണമായോ തകർന്നു. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശക്തമായ മഴയും മിന്നലും അനുഭവപ്പെടുന്നുണ്ട്.

മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി. മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് വിവിധയിടങ്ങളിൽ റോഡ് ​ഗതാ​ഗതം തടസപ്പെട്ടു.

രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. മഴക്കെടുതിയിൽ അകപ്പെട്ട് 36 പേർ മരിക്കുകയും 53 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലും സമാന കാലാവസ്ഥയാണുള്ളത്.

ദുരിതബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ വേ​ഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴയും മണ്ണിടിച്ചിലും കാരണം അടച്ച റോഡുകൾ വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.