"അൽ സആദ " വെർച്വൽ ഡിസ്കൗണ്ട് കാർഡ് ശ്രദ്ധേയമാകുന്നു


ദുബായ്: ടൂറിസ്റ്റുകൾക്ക് സമ്മാനിക്കുന്ന "അൽ സആദ" വെർച്വൽ ഡിസ്കൗണ്ട് കാർഡ് ശ്രദ്ധേയമാകുന്നു. ദുബായ് എയർപോർട്ടിലുടെ എത്തുന്ന സഞ്ചാരികൾക്ക്, പ്രത്യേക ഓഫറുകളും, കിഴിവുകളും അനുവദിക്കുന്ന പ്രത്യേക ഡിസ്കൗണ്ട് കാർഡാണ് അൽ സആദ. ഇത് ഉപയോഗിച്ചു രാജ്യത്തെ ആയിരകണക്കിന് സ്ഥാപനങ്ങളിൽ നിന്ന് സന്ദർശകർക്ക് ഇടപാടുകൾ നടത്താൻ കഴിയും. ഇതിനകം ലക്ഷകണക്കിന് പേർക്കാണ് അൽ സആദാ കാർഡ് കൈമാറിയിട്ടുള്ളത്.

ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ എത്തുന്ന ടൂറിസ്റ്റ് വിസക്കാർക്ക് ദുബായ് നൽകുന്ന സമ്മാനമാണ് ഈ വെർച്വൽ കാർഡെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ഹിസ് എക്സലൻസി മേജർ ജനറൽ മുഹമ്മദ്‌ അഹ്മദ് റാശിദ് അൽ മറി അറിയിച്ചു. എയർപോർട്ടിലെ പാസ്‌പോർട്ട് കൗണ്ടറിന് മുന്നിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രത്യേക ബാർകോഡ് നൽകും. ഇതിലെ കോഡ് സ്‌കാൻ ചെയ്ത് അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. തുടന്ന് പാസ്‌പോർട്ട് നമ്പറും, ദുബായിൽ എത്തിച്ചേർന്ന തീയതിയും രജിസ്റ്റർ ചെയ്താൽ പദ്ധതിയുടെ ഭാഗമാകാം.

പ്രൊമോഷൻ ലഭിക്കുന്ന സ്ഥാപനങ്ങളും അതിന്റെ ലൊക്കേഷനുകളും ആപ്പിൽ ദൃശ്യമാകും. പദ്ധതിയുമായി സഹകരിക്കുന്നവരുടെ സ്പെഷ്യൽ പ്രൊമോഷനുകളും, ഓഫറുകളും അറിയിപ്പായി മൊബൈലിൽ എത്തും .ഈ ആപ്പ് കാണിച്ചു രാജ്യത്തെ ആയിരക്കണക്കിന് സ്ഥാപനങ്ങളിൽ നിന്ന് ഇത്തരത്തിൽ ഇടപാടുകൾ നടത്താം . ഇംഗ്ലീഷ്, അറബി ഭാഷകളിലൊന്ന് ആപ്പിൽ തിരഞ്ഞെടുത്തു ഉപയോഗിക്കാൻ സൗകര്യമുണ്ട്.


ഇതിന് ഗൂഗിൽ പ്ലേസ്റ്റോറിൽ നിന്നും, ആപ്പ്സ്റ്റോറിൽ 'AlSAADA' എന്ന് ടൈപ്പ് ചെയ്താലും ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിനോദസഞ്ചാരികൾ രാജ്യം വിട്ടാൽ കാർഡിന്റെ കാലാവധിയും അവസാനിക്കും. മറ്റൊരു ടൂറിസ്റ്റ് വിസയിൽ വീണ്ടും എത്തുമ്പോൾ അവർക്ക് പുതിയൊരു ഡിസ്‌കൗണ്ട് കാർഡ് നൽകുകയും ചെയ്യുന്നതാണ് ദുബായിൽ നടന്ന ജൈറ്റെക്സ് ടെക്നോളജി വീക്കിന്റെ 40 പതിപ്പിലാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത്.

രാജ്യത്ത് എത്തുന്ന സന്ദർശകരുടെ സന്തോഷ അനുഭവങ്ങൾ വർധിപ്പിക്കാനാണ് ഇത്തരത്തിൽ ഒരു ഉദ്യമവുമായി ജിഡിആർഎഫ്എ ദുബായ് മുന്നോട്ട് വരുന്നതെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മറി പറഞ്ഞു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന നിമിഷംമുതൽ പുറപ്പെടുന്നതു വരെ സഞ്ചാരികൾക്ക് അസാധാരണവും സന്തോഷകരവുമായ അനുഭവങ്ങൾ അൽ സആദ കാർഡിലുടെ ലഭ്യമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.