എട്ട് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം നാല് സഞ്ചാരികള്‍കൂടി തിരികെ എത്തി; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എട്ട് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം നാല് സഞ്ചാരികള്‍കൂടി തിരികെ എത്തി; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫ്‌ളോറിഡ: നീണ്ട എട്ട് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് നാല് സഞ്ചാരികള്‍ കൂടി ഭൂമിയിലേക്ക് മടങ്ങിയെത്തി. അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിള്‍ ബാരെറ്റ്, ജനെറ്റ് എപ്‌സ്, റഷ്യന്‍ സ്വദേശി അലക്‌സാണ്ടര്‍ ഗ്രിബെന്‍കിന്‍ എന്നിവരാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. സ്‌പേസ് എക്‌സ് പേടകത്തിലെത്തിലെത്തിയ ഇവര്‍ ഫ്‌ലോറിഡ തീരത്തിന് സമീപം പാരഷൂട്ടില്‍ ഇറങ്ങി.

മടങ്ങിയെത്തിയ സഞ്ചാരികളില്‍ ഒരാളെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരില്‍ ആരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചോ നാസ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ രണ്ട് മാസം മുന്‍പ് എത്തേണ്ടതായിരുന്നെങ്കിലും ബോയിങ് സ്റ്റാര്‍ലൈനറിലെ തകരാറ് മൂലം ദൗത്യം വൈകുകയായിരുന്നു. മില്‍ട്ടന്‍ ചുഴലിക്കാറ്റും യാത്രമുടക്കിയിരുന്നു.

അതേസമയം ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടക്കം നാല് പേര്‍ കൂടി നിലയത്തില്‍ അവശേഷിക്കുന്നുണ്ട്. ഇവര്‍ 2025 ഫെബ്രുവരിയോടെ മടങ്ങിയെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.