ഹമാസ് നേതാവിനെ കൊലപ്പെടുത്തി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ആയുധക്കടത്ത് സംഘത്തിലെ നേതാവ്

ഹമാസ് നേതാവിനെ കൊലപ്പെടുത്തി ഇസ്രയേല്‍; കൊല്ലപ്പെട്ടത് ഹിസ്ബുള്ള ആയുധക്കടത്ത് സംഘത്തിലെ നേതാവ്

ടെല്‍ അവീവ്: ഹിസ്ബുള്ള ആയുധക്കടത്ത് സംഘത്തിലെ നേതാവിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുള്ള സമാധാന കരാറില്‍ ഒപ്പിട്ടതിന് ശേഷം ഇസ്രയേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഐ.ഡി.എഫ് നടത്തിയ റെയ്ഡിലാണ് നേതാവായ മുഹമ്മദ് മഹ്ദി അലി ഷഹീന്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയ്ക്ക് വേണ്ടി ആയുധങ്ങള്‍ കടത്തുന്നതിന് നേതൃത്വം നല്‍കുന്നവരില്‍ ഏറ്റവും പ്രധാനിയാണ് ഇയാള്‍. സിറിയയില്‍ നിന്ന് ലെബനിലേക്ക് ഈയിടെ ആയുധങ്ങള്‍ കടത്തിയ സംഭവത്തില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ കണ്ടെത്തിയിരുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ആയുധം കടത്തിയത്. ആ നീക്കം ഇരുകക്ഷികളും തമ്മിലുള്ള കരാറിനെ അട്ടിമറക്കുന്നതാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത് കഴിഞ്ഞ നവംബറിലാണ്.
ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ തകര്‍ത്തതിലൂടെയും ലക്ഷ്യം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ കരാറിന് സമ്മതിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.