ലണ്ടന്‍: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍. ഇതിനായി ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും നേതൃത്വത്തില്‍ പ്രത്യേക ഫോര്‍മുല തയാറാക്കുന്നു.
റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കിയും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപടല്‍.
യു.കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഉക്രെയ്നുമായി സഹകരിച്ച് പുതിയ കരാറിന് രൂപം നല്‍കുമെന്നാണ് പ്രഖ്യാപനം. പുതിയ കരാര്‍ ഡൊണാള്‍ഡ് ട്രംപിന് കൈമാറുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സ്റ്റാമറിന്റെ പ്രതികരണം. ലണ്ടനില്‍ നടന്ന യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിന് ശേഷമാണ് റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനം നീക്ക ഉണ്ടായിരിക്കുന്നത്.
'യു.കെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഒന്നോ രണ്ടോ മറ്റ് രാജ്യങ്ങളും ചേര്‍ന്ന് ഉക്രെയ്നുമായി സഹകരിച്ച് യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കും. ഈ പദ്ധതി അമേരിക്കയുമായി ചര്‍ച്ച ചെയ്യും'- സ്റ്റാമര്‍ വ്യക്തമാക്കി.
പുതിയ നീക്കത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി എന്നിവരില്‍ നിന്ന് പച്ചക്കൊടി ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രംപുമായുള്ള തര്‍ക്കത്തിന് പിന്നാലെ ലണ്ടനില്‍ എത്തിയ സെലന്‍സ്‌കിക്ക് യുറോപ്യന്‍ രാഷ്ട്ര തലവന്‍മാര്‍ ഊഷ്മളമായ സ്വീകരണമായിരുന്നു നല്‍കിയത്. തുടര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, നാറ്റോ മേധാവി മാര്‍ട്ട് റൂട്ട് എന്നിവരുമായും സെലന്‍സ്‌കി കൂടിക്കാഴ്ച നടത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.