സമരം അവസാനിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍; അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ

സമരം അവസാനിപ്പിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍; അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം മന്ത്രി എകെ ബാലനാണ് മന്ത്രിയുടെ ചേംബറില്‍ സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.

രാവിലെ 11 ആരംഭിച്ച ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അനുഭാവ പൂര്‍വ പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് എല്‍ജിഎസ് സമര നേതാക്കള്‍ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഔദ്യോഗികമായി വിവരം നല്‍കാന്‍ കഴിയു എന്ന് മന്ത്രി എകെ ബാലന്‍ അറിയിച്ചു.

ഏപ്രിൽ ആറിന് നിമയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉത്തരവിറക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ അറിയിച്ചിട്ടുണ്ട് എന്നാല്‍ സിപിഒ ഉദ്യോഗാർഥികളുടെ സമരം തുടരുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം അവരുടെ പ്രതികരണം കാലാവധി കഴിഞ്ഞ ലിസ്റ്റില്‍ നിന്നും എങ്ങനെ നിയമനം നടത്തും എന്നതുള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മാര്‍ച്ച്‌ മൂന്ന് സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ കൂടിച്ചേരൽ തീരുമാനിച്ചിട്ടുണ്ടെന്നും സമരക്കാര്‍പറഞ്ഞു.

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, സമയബന്ധിതമായി ഉദ്യോഗാർത്ഥികളുടെ നിയമനം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. സര്‍ക്കാരില്‍ നിന്ന് അനുകൂല സമീപനമുണ്ടായ സാഹചര്യത്തിലാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.