കറാച്ചി: പണമില്ലാതെ നട്ടംതിരിഞ്ഞ് വിദേശ രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുമ്പോഴും ഭീകരരെ പോറ്റി വളര്‍ത്താന്‍ കോടികള്‍ ഇറക്കുന്നതില്‍ പാകിസ്ഥാന് പിശുക്കില്ല. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവനും കൊടും ഭീകരനുമായ മസൂദ് അസറിന് 14 കോടി രൂപയാണ് പാക് സര്‍ക്കാര്‍ നഷ്ട പരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരുടെ നിയമപരമായ അവകാശികള്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അസറിന് വന്‍തുക നഷ്ടപരിഹാരം ലഭിക്കുന്നത്.
ഇയാളുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ പതിനാല് പേരെയാണ് ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ അസറിന്റെ ഇളയ സഹോദരനും മൂത്ത സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെട്ടിരുന്നു.
അസറിന്റെ ഉറ്റ ബന്ധുക്കളായ ആരും ഇനി ശേഷിക്കുന്നില്ലെന്നാണ് വിവരം. അത് ശരിയാണെങ്കില്‍ പതിനാലുകോടി അസറിന് തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മ്മിക്കാനുള്ള സഹായവും നഷ്ടപരിഹാര പദ്ധതിയിലുണ്ട്.
ഇതുപ്രകാരം അസറിന് പുതിയ വീടും പാക് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസറിന്റെ വാസസ്ഥലം ഇന്ത്യന്‍ സൈന്യം തകര്‍ത്ത് തരിപ്പണമായിക്കിയിരുന്നു.
അതിനിടെ, നഷ്ടപരിഹാരത്തിന്റെ മറവില്‍ ഭീകരരെ സഹായിക്കാനുളള നടപടിയാണ് പാകിസ്ഥാന്‍ നടത്തുന്നതെന്ന ആക്ഷേപം രാജ്യത്ത് നിന്നുതന്നെ ഉയരുന്നുണ്ട്. ഭീകര താവളങ്ങളെയും പരിശീലന കേന്ദ്രങ്ങളെയും മാത്രമാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യം വച്ചതും നശിപ്പിച്ചതും. സിവിലിയര്‍ കേന്ദ്രങ്ങളിലൊന്നും ഇന്ത്യ ആക്രമണം നടത്തിയില്ല.
സത്യം ഇതായിരിക്കെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സഹായം നല്‍കുമെന്ന പ്രഖ്യാപനം മസൂദ് അസറിനെപ്പോലുള്ള ഭീകരരെ സഹായിക്കാനാണെന്നാണ് ആക്ഷേപം. എന്നാല്‍ ആക്രമണത്തില്‍ നിരവധി സിവിലിയന്‍മാരും അവരുടെ വീടുകളും തകര്‍ന്നിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.