മുംബൈ: ഇന്ത്യന്‍ യുദ്ധക്കപ്പലുകളെ കുറിച്ചും അന്തര്‍വാഹിനികളെ കുറിച്ചുമുള്ള വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയ ഇന്ത്യക്കാരന്‍ എടിഎസിന്റെ പിടിയിലായി.
മഹാരാഷ്ട്രയിലെ താനെയില്‍ നിന്നാണ് കെല്‍വ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ രവീന്ദ്ര വര്‍മ (27) പിടിയിലായത്. ശബ്ദ സന്ദേശങ്ങള്‍, വരകള്‍, ഡയഗ്രങ്ങള്‍ എന്നീ രൂപങ്ങളിലാണ് പാകിസ്ഥാന്‍ ഇന്റലിജന്‍സിന് ഇയാള്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയത്.
സൈന്യത്തിനും പ്രതിരോധത്തിനുമായി അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങള്‍ നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന കമ്പനിയായ ഡിഫന്‍സ് ടെക്നോളജി എന്ന സ്ഥാപനത്തിലെ ജൂനിയര്‍ എഞ്ചിനീയറാണ് രവീന്ദ്ര.
ഇന്ത്യയിലെയും വിദേശത്തെയും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ നിന്നായി ഇയാള്‍ വന്‍തുക കൈപ്പറ്റിയതായും എടിഎസ് കണ്ടെത്തി. ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാനി ഏജന്റിന്റെ ഹണിട്രാപ്പില്‍പ്പെട്ടാണ് ഇയാള്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായതെന്നാണ് വിവരം. വ്യാജ അക്കൗണ്ടിലൂടെ സ്ത്രീ സുഹൃത്തെന്ന പേരില്‍ ചാറ്റ് ചെയ്തത് പാകിസ്ഥാനി ഏജന്റായിരുന്നു.
ദൂഷ്യ ഫലങ്ങളെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് രവീന്ദ്ര വര്‍മ ഏജന്റിന് വിവരങ്ങള്‍ കൈമാറിയതെന്നും അതിന് തക്കതായ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
തെക്കന്‍ മുംബയിലെ നേവല്‍ ഡോക്ക്യാര്‍ഡിലടക്കം പ്രവേശനമുള്ള വ്യക്തിയാണ് രവീന്ദ്ര വര്‍മ. നാവിക കപ്പലുകളെക്കുറിച്ചും അന്തര്‍വാഹിനികളെക്കുറിച്ചും ഇയാള്‍ അറിവുണ്ട്. മൊബൈല്‍ ഫോണ്‍ പ്രവേശിപ്പിക്കാത്ത സ്ഥലത്തെ വിവരങ്ങള്‍ കൈമാറുന്നതിനായാണ് ഇയാള്‍ വരകളും ഡയഗ്രങ്ങളും അയച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.