ഗാസയിൽ വെടിനിര്‍ത്തല്‍: അമേരിക്കൻ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍; കരാർ പഠിച്ച് വരികയാണെന്ന് ഹമാസ്

ഗാസയിൽ വെടിനിര്‍ത്തല്‍: അമേരിക്കൻ നിര്‍ദേശം അംഗീകരിച്ച് ഇസ്രയേല്‍; കരാർ പഠിച്ച് വരികയാണെന്ന് ഹമാസ്

വാഷിങ്ടണ്‍ ഡിസി: ഗാസയില്‍ അമേരിക്ക മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ ഇസ്രയേല്‍ അംഗീകരിച്ചതായി വൈറ്റ്‌ ഹൗസ്‌. 60 ദിവസത്തെ വെടിനിർത്തലായിരിക്കും ആദ്യഘട്ടത്തിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകള്‍. ഗാസയിലേക്ക് കൂടുതല്‍ സഹായമെത്തിക്കുന്നതിനും മുന്‍ഗണനയുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ്‌ വിറ്റ്‌കോഫ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തല്‍ കരാർ സംബന്ധിച്ച് ഇസ്രയേല്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ് വൈറ്റ് ഹൌസ് പ്രസ്താവന പുറത്തുവരുന്നത്.

വെടിനിർത്തല്‍ കരാർ പഠിച്ചു വരികയാണെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേല്‍ സൈന്യത്തെ പിന്‍ലിക്കണം എന്നതടക്കമുള്ള ഹമാസിന്‍റെ ആവശ്യങ്ങള്‍ കരാർ വ്യവസ്ഥകളില്ലെന്ന് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥന്‍ അബു സുഹ്‌രി പറഞ്ഞു. വ്യവസ്ഥകളില്‍ അതൃപ്തിയുണ്ടെങ്കിലും കരാർ പുനപരിശോധിച്ച് വരികയാണെന്നും അബു സുഹ്‌രി പറഞ്ഞു.

ജനുവരിയില്‍ ട്രംപ് ഭരണകൂടം അധികാരത്തിലേറുന്നതിന് തൊട്ടുമുന്‍പ് പ്രാബല്യത്തില്‍ വന്ന വെടിനിർത്തല്‍ ഇക്കഴിഞ്ഞ മാർച്ചിലാണ് പരാജയപ്പെട്ടത്. മധ്യസ്ഥ ശ്രമങ്ങള്‍ ശക്തമായിരുന്നിട്ടും ഇസ്രയേലും ഹമാസും തമ്മിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം കരാർ പുനസ്ഥാപിക്കപ്പെടുന്നില്ല എന്നാണ് അമേരിക്ക അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.