കീവ്: ഉക്രെയ്‌നിലുടനീളം റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രാത്രി സമയത്ത് നടത്തിയ റഷ്യ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ അറിയിച്ചു.
ഉക്രെയ്‌നിൻ്റെ പടിഞ്ഞാറൻ ഖ്‌മെൽനിറ്റ്സ്‌കി മേഖലയിൽ നാല് മരണങ്ങളും, കൈവ് മേഖലയിൽ മൂന്ന് മരണങ്ങളും, മൈക്കോലൈവിൽ ഒരു മരണവുമാണ് റിപ്പോർട്ട് ചെയ്തത്. റഷ്യൻ അധിനിവേശം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണങ്ങളിലൊന്ന് നേരിട്ടതിന് ഒരു ദിവസത്തിന് ശേഷമാണ് കീവിൽ വീണ്ടും ആക്രണമുണ്ടാകുന്നത്. റഷ്യൻ ആക്രമണത്തിന് ശേഷം നിരവധി വീടുകൾ കത്തിനശിച്ചതിന്റെ ഫോട്ടോകൾ കൈവ് മേഖലാ മേധാവി മൈക്കോള കലാഷ്നിക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയിൽ മോസ്കോ ഉൾപ്പെടെ നിരവധി റഷ്യൻ പ്രദേശങ്ങൾക്ക് മുകളിലൂടെ പറന്ന 95 ഉക്രെനിയൻ ഡ്രോണുകൾ വ്യോമ പ്രതിരോധ യൂണിറ്റുകൾ വെടിവച്ചിടുകയോ തടയുകയോ ചെയ്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.