ന്യൂയോര്‍ക്ക്: ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് പുതിയ മുന്നറിയിപ്പുമായി അമേരിക്കന്‍ ഭരണകൂടം. ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ കോഴ്‌സില്‍ നിന്ന് ഒഴിവാകുകയോ ചെയ്യുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ യുഎസ് എംബസി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിക്കുകയോ, ക്ലാസുകളില്‍ നിന്ന് വിട്ടുനില്‍ക്കുകയോ, സ്‌കൂളിനെ അറിയിക്കാതെ പഠന പരിപാടിയില്‍ നിന്ന് പിന്മാറുകയോ ചെയ്താല്‍ സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടാം. കൂടാതെ ഭാവിയില്‍ യു.എസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും നഷ്ടപ്പെട്ടേക്കാം. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വിസാ നിബന്ധനകള്‍ പാലിക്കുകയും സ്റ്റുഡന്റ് സ്റ്റാറ്റസ് നിലനിര്‍ത്തുകയും ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കുന്നു.
ഈ വര്‍ഷം ആദ്യം ഉണ്ടായ നാടുകടത്തല്‍ നടപടികള്‍ക്ക് പിന്നാലെയാണ് യു.എസ് സര്‍ക്കാരില്‍ നിന്നുള്ള പുതിയ മുന്നറിയിപ്പ്. കൂട്ട നാടുകടത്തല്‍ നടപടികള്‍ക്കിടെ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് സംബന്ധിച്ച് പല കോളജുകളും വിദേശ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിസ റദ്ദാക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.
ഇന്ത്യയിലെ യുഎസ് എംബസിയും ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ നടപടികളുടെ ഭാഗമായി 2025 ജനുവരി മുതല്‍ അമേരിക്ക ഇന്ത്യക്കാരടക്കം നിരവധി വിദേശികളെ നാടുകടത്തിയിരുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച്, 682 ഇന്ത്യന്‍ പൗരന്മായൊണ് യുഎസില്‍ നിന്ന് നാടുകടത്തിയത്. നാട് കടത്തപ്പെട്ടവരില്‍
ഭൂരിഭാഗവും നിയമവിരുദ്ധമായി അവിടെ എത്തിയവരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.