ഒഡീഷയില്‍ അധ്യാപകനെ കൊലപ്പെടുത്തിയ മണ്ണില്‍ പുതിയ ദേവാലയം; നിര്‍മാണത്തിന് ചുക്കാൻ പിടിച്ചത് മലയാളി വൈദികൻ

ഒഡീഷയില്‍ അധ്യാപകനെ കൊലപ്പെടുത്തിയ മണ്ണില്‍ പുതിയ ദേവാലയം; നിര്‍മാണത്തിന് ചുക്കാൻ പിടിച്ചത് മലയാളി വൈദികൻ

ഭൂവനേശ്വര്‍: ഒഡീഷയിലെ കന്ധമാലിൽ 2008 ല്‍ ക്രൈസ്തവര്‍ക്ക് നേരെ നടന്ന കലാപത്തില്‍ അധ്യാപകനെ തീവ്ര ഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊലപ്പെടുത്തിയ സ്ഥലത്ത് പുതിയ ദേവാലയം.

ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ തയാറാകാതിരുന്നതിനെ തുടർന്നാണ് ഉദയഗിരിയിൽ നിന്നുള്ള സർക്കാർ അധ്യാപകനും ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) അംഗവുമായ മാത്യു നായകിനെ ജീവനോടെ തീവ്രവാദികൾ ചുട്ടുകൊന്നത്.

പദാംഗ് ഇടവകയ്ക്ക് കീഴിലുള്ള സബ്‌സ്റ്റേഷനായ ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്കാ ദേവാലത്തിലേക്ക് അധ്യാപകനെ വലിച്ചിഴച്ച് കൊണ്ടുപോയ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.



നായക് രക്തസാക്ഷിത്വം വരിച്ച ദേവാലയത്തോട് ചേര്‍ന്നാണ് പുതിയ ദേവാലയം നിര്‍മിച്ചത്. മെയ് 26 ന് നടന്ന കൂദാശ കർമത്തിന് കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ജോണ്‍ ബറുവ മുഖ്യകാര്‍മികത്വം വഹിച്ചു. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും എന്നാല്‍ അവര്‍ ദൈവത്തിന്റെ ശക്തിക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

പദാംഗ് ഇടവക വികാരിയും മലയാളിയുമായ ഫാ. സെബാസ്റ്റ്യന്‍ തോട്ടംകര സിഎമ്മിന്റെ നേതൃത്വത്തിലാണ് ദേവാലയം നിര്‍മിച്ചത്. 1924 ല്‍ എംഎസ്എഫ്എസ് സന്യാസ സമൂഹം സ്ഥാപിച്ച മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയം ഇപ്പോള്‍ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍ (സിഎം) സന്യാസ സമൂഹത്തിന്റെ കീഴിലാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.