വ്യാപനം കൂടുതല്‍ കേരളത്തില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കൂടുതലായ കേരളത്തില്‍ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേര്‍ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ 467 പേര്‍ക്കും ഡല്‍ഹിയില്‍ 375 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 265, കര്‍ണാടകയില്‍ 234 എന്നിങ്ങനെയാണ് കോവിഡ് വ്യാപന കണക്ക്. കഴിഞ്ഞ ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയില്‍ മരിച്ചത്. കേരളത്തില്‍ അഞ്ച് പേരും ഡല്‍ഹിയില്‍ രണ്ട് പേരും ഇക്കാലയളവില്‍ കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങള്‍ കോവിഡ് പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.