ടെല്‍ അവീവ്: ശത്രുക്കളുടെ ഡ്രോണുകളെ വെടിവെച്ചിടാന്‍ ലോകത്ത് ആദ്യമായി ലേസര്‍ വെപ്പണ്‍ വിജയകരമായി പ്രയോഗിച്ച് ഇസ്രയേല്‍. ഹമാസിനെതിരെ ഗാസയില്‍ തുടരുന്ന യുദ്ധത്തിനിടയിലാണ് ഇസ്രയേല്‍ പുതിയ ആയുധം പ്രയോഗിച്ചത്.
ഡ്രോണുകള്‍ പോലുള്ള വ്യോമ ഭീഷണികളെ ലേസറിന്റെ സഹായത്തോടെ അനായാസം നശിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഇസ്രയേല്‍ ആസ്ഥാനമായുള്ള റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഹൈ എനര്‍ജി ലേസര്‍ വെപ്പണ്‍.
പരമ്പരാഗത മിസൈല്‍ ഇന്റര്‍സെപ്റ്ററുകളില്‍ നിന്ന് വ്യത്യസ്തമായി ചെറുതും വില കുറഞ്ഞതുമായ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ ലേസര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കാമെന്നും ഇസ്രയേല്‍ തങ്ങളുടെ പുതിയ പരീക്ഷണത്തിലൂടെ വ്യക്തമാക്കുന്നു.
'ഇപ്പോള്‍ നടന്നുകൊണ്ടിരിക്കൃന്ന യുദ്ധത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന ലേസര്‍ സംവിധാനങ്ങള്‍ പഠിക്കുകയും വിന്യസിക്കുകയും ചെയ്തു. ഇത് സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കുകയും പൊതുസ്വത്തുക്കള്‍ സംരക്ഷിക്കുകയും ചെയ്യും' - റഫാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലേസര്‍ വെപ്പണുകളുടെ വിജയകരമായ ഉപയോഗം യുദ്ധക്കളത്തിലെ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൈപവര്‍ ലേസര്‍ ഇന്റര്‍സെപ്ഷനുകളായി അടയാളപ്പെടുത്തിയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിരോധ ഗവേഷണ വികസന ഡയറക്ടറേറ്റ് തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ യെഹൂദ എല്‍മകായസ് പറഞ്ഞു.
ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളില്‍ ലേസര്‍ വെപ്പണിന്റെ പ്രവര്‍ത്തനവും കാണാം. കുറഞ്ഞത് മൂന്ന് ഡ്രോണുകളെങ്കിലും വിജയകരമായി നിര്‍വീര്യമാക്കി. ഒരു വിഡിയോയില്‍ ലേസര്‍ ഒരു ഡ്രോണിന്റെ അഗ്രം ഫോക്കസിങിലൂടെ കത്തിക്കുന്നതും ഡ്രോണ്‍ നിലത്ത് വീഴുന്നതും കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.