ബെർലിൻ: ജർമനിയിലെ ഹാംബർഗിലെ മാരിയൻക്രാങ്കൻഹോസ് ആശുപത്രിയിൽ വൻ തീപിടിത്തം. സംഭവത്തിൽ മൂന്ന് രോഗികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീയിട്ടുവെന്ന സംശയത്തെ തുടർന്ന് ഒരു രോഗിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച അർധരാത്രി ആശുപത്രി കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ജെറിയാട്രിക് വാർഡിലെ മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇത് മുകളിലത്തെ നിലയുടെ പുറം ഭാഗത്തേക്ക് പടർന്നു. കെട്ടിടത്തിൻ്റെ നാല് നിലകളിലും പുക വ്യാപിച്ചതായി ജർമൻ വാർത്ത ഏജൻസി ഡിപിഎ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ രോഗികളെ കൂടുതലും ആശുപത്രിയിൽ തന്നെ ചികിത്സിച്ചു. എന്നാൽ, രണ്ട് പേരെ അടുത്തുള്ള ക്ലിനിക്കുകളിലേക്ക് മാറ്റി. ഏകദേശം 20 മിനിറ്റിനുള്ളിൽ തീ അണച്ചു. ജനാലകളിൽ നിന്ന് സഹായത്തിനായി വിളിക്കുന്ന നിരവധി രോഗികളെ കണ്ടെത്തിയതായി കണ്ടെത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.