ഫ്‌ളോറിഡ: ആക്‌സിയം 4 വിക്ഷേപണം ഒരു ദിവസം മാറ്റി. ചൊവ്വാഴ്ച നടത്താനിരുന്ന വിക്ഷേപണം ബുധനാഴ്ച വൈകുന്നേരം 5.30 നായിരിക്കും.
കാലാവസ്ഥ സാഹചര്യം പരിഗണിച്ചാണ് ബഹിരാകാശ യാത്ര മാറ്റിയതെന്ന് നാസ അറിയിച്ചു. ഇന്ത്യന്‍ വ്യോമ സേന ഉദ്യോഗസ്ഥനായ ശുഭാംശു ശുക്ലയും നാലംഗ സംഘത്തില്‍ ഉണ്ടെന്നുള്ളതാണ് ഇന്ത്യയെ സംബന്ധിച്ച് ഈ ബഹിരാകാശ യാത്രയുടെ പ്രധാന്യം.
ആക്‌സിയം സ്‌പേസ്, നാസയും സ്‌പേസ് എക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ആക്‌സിയം 4 ദൗത്യത്തില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്റെ ഭാഗമായാണ് ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാകാനാണ് മുപ്പത്തൊമ്പതുകാരനായ ശുഭാംശു ശുക്ല തയാറെടുക്കുന്നത്.
1984 ല്‍ രാകേഷ് ശര്‍മ്മ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തില്‍ നടത്തിയ ഐക്കോണിക് ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ശുഭാംശുവിന് പുറമെ മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍ (അമേരിക്ക), സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കപു (ഹംഗറി) എന്നിവരും ആക്‌സിയം 4 ക്രൂവില്‍ ഉള്‍പ്പെടുന്നു.
ഈ ദൗത്യത്തിനായി ആക്‌സിയം സ്‌പേസ് ഉപയോഗിക്കുന്നത് സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണ്‍ പേടകമാണ്. സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ആക്‌സിയം 4 ദൗത്യം വിക്ഷേപിക്കുക. വിക്ഷേപണത്തിനായി ഡ്രാഗണ്‍ ക്യാപ്സ്യൂളും ഫാല്‍ക്കണ്‍ 9 റേക്കറ്റും 39 എ ലോഞ്ച്പാഡില്‍ ഇതിനകം എത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.