കീവ്: ഉക്രെയ്‌നിലെ കീവില്‍ റഷ്യയുടെ ഡ്രോണ്‍ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി വൈകി നടത്തിയ ആക്രമണത്തില്‍ 14 പേര്‍ മരിച്ചതായും 44 പേര്‍ക്ക് പരിക്കേറ്റതായും ഉക്രെയ്ന്‍ സര്‍ക്കാര്‍ അറിയിച്ചു. ജി-7 രാജ്യങ്ങളുടെ യോഗത്തില്‍ ഉക്രെയ്ന്‍ പ്രസിഡന്റ് പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പങ്കെടുക്കാനിരിക്കെയാണ് റഷ്യയുടെ ആക്രമണം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഒഡേസ പ്രദേശത്ത് നടന്ന ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി. റഷ്യയുടെ ആക്രമണത്തില്‍ 62 വയസ് പ്രായമുള്ള അമേരിക്കന്‍ പൗരനും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഡ്രോണ്‍ ഉപയോഗിച്ച് മിസൈല്‍ കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റി ആണ് സ്‌ഫോടനം നടത്തിയത്. ഈ സമയത്ത് കുട്ടികളും സ്ത്രീകളും അടക്കം ഫ്‌ളാറ്റിനുള്ളില്‍ ഉറങ്ങുകയായിരുന്നു. സ്‌ഫോടന ശബ്ദം കേട്ട് ഇവര്‍ പുറത്തേക്ക് ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉക്രെയ്‌നിലെ 27 ഇടങ്ങളില്‍ റഷ്യന്‍ ആക്രമണം നടന്നതായി അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പാര്‍പ്പിടങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവ ആക്രമണത്തില്‍ തകര്‍ന്നു.
അതേസമയം ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇരുരാജ്യങ്ങളും തുടരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.