നിരോധിച്ച ആയുധം പ്രയോഗിച്ച് ഇറാന്‍; മധ്യ ഇസ്രയേലില്‍ പതിച്ചത് വിനാശകാരിയായ ക്ലസ്റ്റര്‍ ബോംബുകള്‍

 നിരോധിച്ച ആയുധം പ്രയോഗിച്ച് ഇറാന്‍; മധ്യ ഇസ്രയേലില്‍ പതിച്ചത് വിനാശകാരിയായ ക്ലസ്റ്റര്‍ ബോംബുകള്‍

മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ഒരു ക്ലസ്റ്റര്‍ ബോംബ് ലക്ഷ്യ സ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി ചിതറി പൊട്ടിത്തെറിക്കും എന്നതാണ് ക്ലസ്റ്റര്‍ ബോംബുകളുടെ പ്രത്യേകത. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണ്.

ടെല്‍ അവീവ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ക്ലസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് ഇറാന്‍. ഇസ്രയേലിനെതിരേ ഇറാന്‍ ക്ലസ്റ്റര്‍ ബോംബുകളടങ്ങുന്ന മിസൈലുകള്‍ പ്രയോഗിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്.

2008 ല്‍ അന്താരാഷ്ട്ര തലത്തില്‍ നിരോധിച്ച ആയുധമാണിത്. ക്ലസ്റ്റര്‍ ബോംബ് മിസൈലുകളുടെ നിര്‍മാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവയ്ക്കെതിരെ 111 രാജ്യങ്ങള്‍ ഒപ്പു വെച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇറാനും ഇസ്രയേലും പങ്ക് ചേര്‍ന്നിരുന്നില്ല.

മിസൈലുകളില്‍ പോര്‍മുനയായി സ്ഥാപിക്കുന്ന ഒരു ക്ലസ്റ്റര്‍ ബോംബ് ലക്ഷ്യ സ്ഥാനത്ത് പതിക്കുമ്പോള്‍ അമ്പതും നൂറും ബോംബുകളായി ചിതറി പൊട്ടിത്തെറിക്കും എന്നതാണ് ക്ലസ്റ്റര്‍ ബോംബുകളുടെ പ്രത്യേകത. ഇത് വന്‍ ആഘാതം സൃഷ്ടിക്കുന്നതും ഏറെ വിനാശകരവുമാണ്.

ക്ലസ്റ്റര്‍ ബോംബ് പോര്‍മുനയാക്കി തൊടുത്ത മിസൈല്‍ പതിച്ച് മധ്യ ഇസ്രയേലില്‍ എട്ട് കിലോമീറ്ററോളം ചുറ്റളവില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും റോയിട്ടേഴ് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊട്ടാത്ത വെടിക്കോപ്പുകളുടെ അപകട സാധ്യതയെക്കുറിച്ച് ഇസ്രയേല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മധ്യ ഇസ്രയേലിലെ അസോറില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായും ഇത് നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ക്ലസ്റ്റര്‍ ബോംബ് മിസൈല്‍ വര്‍ഷിച്ചതില്‍ ഇതുവരെ ആളപായമൊന്നും ഉണ്ടായതായി അറിവില്ല.

സാധാരണക്കാരായ ജനങ്ങള്‍ക്ക് നേരെ ഇറാന്‍ നിയമ വിരുദ്ധമായി ആക്രമണം നടത്തിയെന്നും ഇതിലൂടെ സാധാരണക്കാരെയാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ഇസ്രയേല്‍ സൈന്യം ആരോപിച്ചു. ഇതിന് കനത്ത തിരിച്ചടി നല്‍കുമെന്നും സൈന്യം വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.