ഭുവനേശ്വര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം നിരസിച്ച കാര്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒഡീഷയില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. ജി-7 ഉച്ചകോടിക്ക് കാനഡയിലെത്തിയപ്പോഴാണ് ട്രംപിന്റെ ക്ഷണമുണ്ടായതെന്നും തനിക്ക് അതിനേക്കാള്‍ പ്രധാനമായിരുന്നു ദൈവത്തിന്റെ നാട്ടിലേക്കുള്ള യാത്രയെന്നും മോഡി പറഞ്ഞു.
പാക് സൈനിക മേധാവി അസിം മുനീറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. അസിം മുനീറിന് ട്രംപ് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ഉച്ചവിരുന്നൊരുക്കിയിരുന്നു. പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷം താനാണ് അവസാനിപ്പിച്ചതെന്ന അവകാശവാദം ആവര്‍ത്തിക്കുന്ന ട്രംപിന്റെ നീക്കത്തില്‍ ഇന്ത്യ ഇതിനോടകം തന്നെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ക്ഷണം നിരസിച്ചത്.
യു. എസ് സന്ദര്‍ശനത്തിനിടെയും ഇന്ത്യക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ പാക് സേനാമേധാവി അസിം മുനീര്‍ ആവര്‍ത്തിച്ചിരുന്നു. 1979 വീണ്ടും തിരിച്ചുവരുമെന്നും ഇന്ത്യയുടെ ജീവിത സംവിധാനങ്ങള്‍ മുഴുവന്‍ പാകിസ്ഥാന്‍ നിയന്ത്രിക്കുന്ന കാലം തിരിച്ചുവരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാക് പട്ടാളക്കാര്‍ ഇന്ത്യക്കെതിരേ യുദ്ധം ചെയ്യാന്‍ അക്ഷമരായി കാത്തിരിക്കുന്നുണ്ടെന്നും പാകിസ്ഥാന്‍ അമേരിക്കയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുനീര്‍ പറഞ്ഞു.
അതേസമയം പാകിസ്ഥാന്റെ ചില സൈനികതാവളങ്ങളും തുറമുഖങ്ങളും യു.എസിന് വിട്ടുനല്‍കാന്‍ പാക് സേനാമേധാവി ജനറല്‍ അസിം മുനീറിനോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. പകരം പാകിസ്ഥാന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ യു.എസ് നല്‍കുമെന്നാണ് വാഗ്ദാനം. ചൈനയുമായും റഷ്യയുമായുമുള്ള പ്രതിരോധ സഹകരണത്തില്‍ നിയന്ത്രണം വെച്ചാലേ ഈ വാഗ്ദാനം പാലിക്കുകയുള്ളൂ എന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.