കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കുന്നതിനോട് മുഖം തിരിച്ച് ഇന്ത്യ; ഒരു ഡോസ് വാക്സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍

കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കുന്നതിനോട് മുഖം തിരിച്ച് ഇന്ത്യ; ഒരു ഡോസ് വാക്സിന്‍ പോലും ലഭിക്കാത്ത 1.44 ദശലക്ഷം കുട്ടികള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് വാക്സിന്‍ എടുപ്പിക്കുന്നതിനോട് മുഖം തിരിക്കുന്ന പ്രവണത വര്‍ധിച്ചതായി പഠനം. സിറോ ഡോസ് വാക്സിനേഷന്‍ എന്ന വിഭാഗത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ രണ്ടാമതാണെന്ന് ദ ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2023 ല്‍ ഇന്ത്യയിലെ 1.44 ദശലക്ഷം കുട്ടികള്‍ക്ക് ഒരു പതിവ് വാക്സിനേഷന്‍ പോലും ലഭിച്ചില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം പ്രകാരം ഇന്ത്യയില്‍ 12 രോഗങ്ങളെ പ്രതിരോധിക്കാന്‍ ആണ് വാക്സിനേഷന്‍ നല്‍കി വരുന്നത്. തീര്‍ത്തും സൗജന്യമായാണ് ഇവയുടെ വിതരണം. ഡിഫ്തീരിയ-ടെറ്റനസ്-പെര്‍ട്ടുസിസ് വാക്സിനിലെ മൂന്ന് ഡോസുകളും, രണ്ട് ഡോസ് മീസില്‍സ് വാക്സിനുകള്‍, ന്യൂമോകോക്കല്‍ വാക്സിന്‍, ലൈഫ്-കോഴ്സ് വാക്സിന്‍ എന്നിവയാണിതില്‍ ഉള്‍പ്പെടുന്നത്.

ആഗോള തലത്തില്‍ സീറോ ഡോസ് പട്ടികയില്‍ ഉള്‍പ്പെടുന്ന കുട്ടികളില്‍ പകുതിയും എട്ട് രാജ്യങ്ങളിലാണ് ഉള്ളത്. ഇതില്‍ നൈജീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഒപ്പമാണ് ഇന്ത്യയുടെ സ്ഥാനം എന്ന് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് സ്റ്റഡി വാക്സിന്‍ കവറേജ് കൊളാബറേറ്റേഴ്സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. 2.5 ദശലക്ഷം വാക്സിനേഷന്‍ എടുക്കാത്ത കുട്ടികളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ ഉള്ളത്. ഇന്ത്യ (1.4 ദശലക്ഷം), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (882,000), എത്യോപ്യ (782,000), സൊമാലിയ (710,000), സുഡാന്‍ (627,000), ഇന്തോനേഷ്യ (538,000), ബ്രസീല്‍ (452,000) എന്നിങ്ങനെയാണ് കണക്കുകള്‍.

2023 ഓടെ രാജ്യത്തെ 90 ശതമാനം കുട്ടികള്‍ളെയും വാക്സിനേഷന്റെ പരിധിയില്‍ എത്തിക്കുക എന്നാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ആഗോളതലത്തില്‍ 204 രാജ്യങ്ങളില്‍ 18 എണ്ണം മാത്രമേ ഇതിനകം ഈ ലക്ഷ്യം നേടിയിട്ടുള്ളൂ. എന്നാല്‍ രാജ്യത്ത് പതിവ് ബാല്യകാല വാക്സിന്‍ ലഭിക്കാത്ത കുട്ടികളുടെ എണ്ണം 75 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയാണ് വാക്സിനേഷന്‍ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കിടത് എന്നാണ് വിലയിരുത്തല്‍. 2020 മുതലാണ് വാക്സിനേഷന്‍ നിരക്കില്‍ ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.