ഓപ്പറേഷന്‍ സിന്ദൂറില്‍ നേരിട്ടത് മൂന്ന് എതിരാളികളെ; ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്ഥാന് നല്‍കി: ലഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ്

ഓപ്പറേഷന്‍ സിന്ദൂറില്‍ നേരിട്ടത് മൂന്ന് എതിരാളികളെ; ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്ഥാന് നല്‍കി: ലഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുന്ന സമയത്ത് ചൈന സാധ്യമായ എല്ലാ സഹായങ്ങളും പാകിസ്ഥാന് നല്‍കിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ് വ്യക്തമാക്കി. ഡല്‍ഹിയില്‍ എഫ്ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മെയ് ഏഴ് മുതല്‍ പത്ത് വരെയായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം നടന്നത്. ചൈന തങ്ങളുടെ ആയുധങ്ങള്‍ മറ്റ് ആയുധങ്ങള്‍ക്കെതിരെ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ചൈനീസ് മിലിട്ടറിയുടെ തത്സമയ പരീക്ഷണശാലയായിരുന്നു പാകിസ്ഥാനെന്നും അദേഹം പറഞ്ഞു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങള്‍ തത്സമയം ചൈന പാകിസ്ഥാന് കൈമാറിയിരുന്നു.

രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂപംകൊണ്ടപ്പോള്‍ അവിടെ പാകിസ്ഥാന്‍, ചൈന, തുര്‍ക്കി എന്നീ മൂന്ന് എതിരാളികള്‍ ഉണ്ടായിരുന്നു. ചൈനയും തുര്‍ക്കിയും പാകിസ്ഥാന്‍ സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി. പാകിസ്ഥാന്‍ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മിതമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.