'തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍': സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

'തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍': സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍. തങ്ങള്‍ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ടിടിപി(തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനും)യും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാതെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അഫ്ഗാന്‍ കുറ്റപ്പെടുത്തി. വിഷയത്തെ പാകിസ്ഥാന്‍ ഗൗരവകരമായി കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റൊരു രാജ്യത്തിനെതിരെ പോരാടുന്നതിന് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും തങ്ങള്‍ അനുവദിക്കില്ല. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും യുദ്ധത്തിലേക്ക് കടക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. യുദ്ധത്തിലേക്ക് തങ്ങള്‍ കടക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.