സ്വപ്ന സുരേഷിന്റെ സ്‌പേസ് പാർക്ക് നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ

സ്വപ്ന സുരേഷിന്റെ സ്‌പേസ് പാർക്ക് നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കുറ്റപത്രം. കോടതിയിൽ സമർപ്പിച്ച ഭാഗിക കുറ്റപത്രത്തിലാണ് സ്വപ്നയുടെ നിയമനത്തെക്കുറിച്ചുളള വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

സ്വപ്നയും ശിവശങ്കറും പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന ആറ് തവണ ശിവശങ്കറിനെ കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നു. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ സ്വപ്നയെ മുഖ്യമന്ത്രിക്ക് പരിചയമുണ്ടായിരുന്നതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.  

സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കറിന് പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ശിവശങ്കറിനെതിരെ ഗൗരവമായ അന്വേഷണം വേണമെന്നും എൻഫോഴ്സ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടു. സ്വപ്നയും സരിത്തും സന്ദീപും കള്ളപ്പണ ഇടപാട് നടത്തിയതായി തെളിവുകൾ ലഭിച്ചു. പ്രതികളുടെ ജാമ്യഹർജി കോടതി പരിഗണിക്കാനിരിക്കെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.