വാഷിങ്ടണ്‍: അഭയാര്‍ത്ഥി അപേക്ഷകളില്‍ തീരുമാനമെടുക്കുന്നത് താല്‍കാലികമായി നിര്‍ത്തി വച്ച് ട്രംപ് ഭരണകൂടം. അഭയാര്‍ത്ഥി പദവി തേടുന്ന എല്ലാ വിദേശികളെയും പരമാവധി പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് മുന്നോടി ആയിട്ടാണ് തീരുമാനമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചു.
വൈറ്റ് ഹൗസിന് സമീപം അഫ്ഗാന്‍ പൗരന്റെ വെടിയേറ്റ് ഇരുപതുകാരിയായ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചതോടെ കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ അമേരിക്ക കടുപ്പിക്കുകയാണ്. വെടിവയ്പിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ പൗരന്മാരുടെ കുടിയേറ്റ അപേക്ഷകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും യു.എസ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തി വച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.