സോഷ്യൽ മീഡിയാ നിരോധനം : ഓസ്‌ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

സോഷ്യൽ മീഡിയാ നിരോധനം : ഓസ്‌ട്രേലിയയിൽ 16 വയസിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

സിഡ്‌നി: ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു തുടങ്ങി മെറ്റ. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുന്നതിന് ഒരാഴ്ച ബാക്കിനിൽക്കെയാണ് മെറ്റ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കുട്ടികളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ നിന്നാണ് മെറ്റ കൗമാരക്കാരെ ഒഴിവാക്കിയത്.

ഈ മാസം പത്തോടെ യുട്യൂബ്, സ്നാപ്ചാറ്റ്, ടിക് ടോക് , റെഡിറ്റ് തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിർജീവമാകും. നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അക്കൗണ്ടുകൾ നീക്കം ചെയ്തില്ലെങ്കിൽ 495 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ ആകും ടെക് കമ്പനികൾ പിഴ നൽകേണ്ടി വരുക.

ഓസ്‌ട്രേലിയൻ ഇ-സേഫ്റ്റി കമ്മീഷണറുടെ കണക്കനുസരിച്ച് 13 നും 15നും ഇടയിൽ പ്രായമുള്ള ഏകദേശം 1.5 ലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളും 3.5 ലക്ഷം ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുമാണ് രാജ്യത്തുണ്ടായിരുന്നത്. മെറ്റ ഉൾപ്പെടെയുള്ള കമ്പനികൾ ഈ നിയമത്തെ വിമർശിക്കുന്നുണ്ട്. ഈ നിയന്ത്രണം കൗമാരക്കാരെ സുരക്ഷിതമല്ലാത്ത മറ്റ് ഓൺലൈൻ ഇടങ്ങളിലേക്ക് എത്തിക്കുമെന്നും സുരക്ഷാ ഫിൽട്ടറുകൾ ലഭിക്കാതെ വരുമെന്നും ചില പ്ലാറ്റ്‌ഫോമുകൾ ആശങ്കപ്പെടുന്നു.

സൈബർ ഭീഷണികൾ, ഡാറ്റ ചോർച്ച, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയൻ സർക്കാർ ഈ നിർണായക നടപടി സ്വീകരിച്ചിരിക്കുന്നത്. കുട്ടികളെ ഡിജിറ്റൽ ലോകത്തിൻ്റെ ദോഷഫലങ്ങളിൽ നിന്ന് അകറ്റി നിർത്താൻ ഈ നിയമം സഹായിക്കുമെന്നാണ് വിലയിരുത്തൽ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.