വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാര്‍ അടക്കം 171 പേര്‍ പിടിയില്‍; നാടുകടത്താനൊരുങ്ങി യു.കെ

 വേണ്ടത്ര രേഖകളില്ലാതെ ഡെലിവറി ജോലി: ഇന്ത്യക്കാര്‍ അടക്കം 171 പേര്‍ പിടിയില്‍; നാടുകടത്താനൊരുങ്ങി യു.കെ

ലണ്ടന്‍: മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാര്‍ അടക്കം 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് സംഘം. ഇവരെ ഉടന്‍ നാടുകടത്തുമെന്നാണ് വിവരം. രാജ്യത്തെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ഭരണകൂട നടപടികളുടെ ഭാഗമായാണ് പരിശോധന.

ഓപ്പറേഷന്‍ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് അനധികൃത ഡെലിവറി തൊഴിലാളികളെ ഇമ്മിഗ്രേഷന്‍ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത് വന്നിട്ടുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ വര്‍ഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

യു.കെ സര്‍ക്കാര്‍ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തില്‍ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകള്‍ക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകള്‍ ഇല്ലാത്ത തൊഴിലാളികളില്‍ നിന്ന് 60,000 യൂറോ വരെ ഫൈന്‍ ഈടാക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.