കീവ്: റഷ്യയുടെ ചാരക്കപ്പല്‍ പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തി ഉക്രെയ്ന്‍. ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 2000 കിലോ മീറ്റര്‍ അകെല വച്ചാണ് ആക്രമണം നടന്നത്.
റഷ്യ-ഉക്രെയ്ന്‍ അധിനിവേശം പൂര്‍ണ തോതില്‍ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയന്‍ കടലില്‍ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്. ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാന്‍ ഈ കപ്പല്‍ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് ഉക്രെയ്‌ന്റെ ഡ്രോണ്‍ ആക്രമണം.
റഷ്യന്‍ അധിനിവേശം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി നേരത്തെ കരിങ്കടലില്‍ റഷ്യന്‍ ചാരക്കപ്പല്‍ വ്യൂഹത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരുന്നു. റഷ്യയുടെ ഓയില്‍ ടാങ്കര്‍ കപ്പലുകളായ വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. തുര്‍ക്കിക്ക് സമീപത്തെ ബോസ്ഫറസ് കടലിടുക്കില്‍ വച്ചാണ് റഷ്യന്‍ ടാങ്കര്‍ കപ്പല്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.