തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ശനിയാഴ്ച രാവിലെ 11 ന് ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ചൂട് വര്‍ധിക്കുന്നതിനൊപ്പം അള്‍ട്രാവയലറ്റ് വികിരണത്തിന്റെ തോത് ഉയരുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു. പല ജില്ലകളിലും നിലവില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍ മഴ പെയ്യുന്നുണ്ടെങ്കിലും അന്തരീക്ഷത്തിലെ ചൂടിന് കാര്യമായ ശമനമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
സമയക്രമം: പകല്‍ 11 മുതല്‍ മൂന്ന് വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.
മുന്‍കരുതല്‍: പുറത്തിറങ്ങുന്നവര്‍ കുട, തൊപ്പി, സണ്‍ഗ്ലാസ്, പാദരക്ഷകള്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. ലോക്ഡൗണിന് സമാനമായ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.
വൈദ്യുതി ഉപഭോഗം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതിയുടെ ഉപയോഗം സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഇത് മുന്‍നിര്‍ത്തിയുള്ള ക്രമീകരണങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ഉഷ്ണതരംഗ സാഹചര്യത്തില്‍ ജോലി സമയം പുനക്രമീകരിക്കുന്നതും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ശനിയാഴ്ചത്തെ യോഗത്തില്‍ ഉണ്ടാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.