കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും; അന്തിമ പട്ടിക ഞായറാഴ്ച: കുരുക്കഴിയാതെ 10 മണ്ഡലങ്ങള്‍

കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും;  അന്തിമ പട്ടിക ഞായറാഴ്ച:  കുരുക്കഴിയാതെ 10 മണ്ഡലങ്ങള്‍

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 91 സീറ്റുകളില്‍ മത്സരിക്കും. ഇതില്‍ 81 സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. പത്തെണ്ണത്തില്‍ ധാരണയായിട്ടില്ല. അതില്‍ കൂടി തീരുമാനമടുത്ത് അന്തിമ പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സീറ്റുകളുടെ കാര്യം നേതാക്കള്‍ പ്രഖ്യാപിച്ചത്. നേമം ഉള്‍പ്പെടെ 10 സീറ്റുകള്‍ സംബന്ധിച്ച് തീരുമാനം ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തില്‍ക്കൂടി തീരുമാനം ഉണ്ടായശേഷം പട്ടിക പ്രഖ്യാപനം ഉണ്ടാകും. എംപിമാര്‍ മത്സരിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

പേരാമ്പ്രയും പുനലൂരും മുസ്‌ലിം ലീഗിന് നല്‍കാനും കോണ്‍ഗ്രസ് യോഗത്തില്‍ ധാരണയായി. എ.കെ.ആന്റണി, രാഹുല്‍ ഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
മുസ്ലിം ലീഗിന് 27 സീറ്റുകള്‍ നല്‍കി. കേരള കോണ്‍ഗ്രസിന് 10 സീറ്റുകള്‍ നല്‍കും. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, ഇടുക്കി, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി, കുട്ടനാട് തിരുവല്ല, തൃക്കരിപ്പൂര്‍ എന്നിവയാണിത്.

ആര്‍എസ്പിക്ക് അഞ്ച് സീറ്റുകള്‍- മട്ടന്നൂര്‍, ചവറ, കുന്നത്തൂര്‍, ഇരവിപുരം, ആറ്റിങ്ങല്‍

എന്‍സിപിക്ക് രണ്ട് സീറ്റ്- എലത്തൂര്‍, പാല

ജനതാദള്‍- മലമ്പുഴ

സിഎംപി- നെന്മാറ

കേരള കോണ്‍ഗ്രസ് ജേക്കബ്- പിറവം

ആര്‍എംപി- വടകര എന്നിങ്ങനെയാണ് യുഡിഎഫിന്റെ സീറ്റ് വിഭജനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.