ചോദ്യം ചെയ്തത് 11 മണിക്കൂർ; കസ്റ്റംസ് ഓഫീസിൽ നിന്നും ശിവശങ്കർ മടങ്ങി

ചോദ്യം ചെയ്തത് 11 മണിക്കൂർ; കസ്റ്റംസ് ഓഫീസിൽ നിന്നും ശിവശങ്കർ മടങ്ങി

കൊച്ചി :മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ 11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം മടങ്ങി. യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തു സംസ്ഥാനത്ത് വിതരണം ചെയ്ത കേസിലാണ് ശിവശങ്കറിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. 

സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് ഈന്തപ്പഴം നൽകുവാൻ സാമൂഹ്യനീതി വകുപ്പ് തയ്യാറാക്കിയ പദ്ധതിയിൽ ചട്ടലംഘനം നടന്നോ എന്നാണ് അന്വേഷണം. 

17000 കിലോ ഈന്തപ്പഴം യുഎഇ കോൺസുലേറ്റ് വഴി വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 2017 മെയ് 26ന് സ്വർണക്കടത്തു കേസിൽ പെട്ടിട്ടുള്ളസ്വപ്ന സുരേഷും യു എ ഇ കോൺസൽ ജനറലും പങ്കെടുത്ത ചടങ്ങിൽ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ എന്നാൽ ഈ പദ്ധതിക്ക് യുഎഇ കോൺസുലേറ്റുമായി നേരിട്ട് ബന്ധമില്ലെന്നാണ് അന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ആയിരുന്നു ടി വി അനുപമയുടെ മൊഴി. പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വാക്കാൽ നൽകിയ നിർദ്ദേശപ്രകാരമാണ് സാമൂഹ്യനീതി വകുപ്പ് ചടങ്ങ് സംഘടിപ്പിച്ചത് എന്നും അനുപമ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ നാളെയും തുടരും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.