നിയുക്ത ചീഫ് ജസ്റ്റിസ് അവധിയെടുത്തു; കൊളീജിയം യോഗം റദ്ദാക്കി: പുതിയ നിയമനങ്ങള്‍ വൈകും

നിയുക്ത ചീഫ് ജസ്റ്റിസ് അവധിയെടുത്തു; കൊളീജിയം യോഗം റദ്ദാക്കി: പുതിയ നിയമനങ്ങള്‍ വൈകും

ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിളിച്ച്‌ ചേര്‍ത്ത കൊളീജിയം യോഗം ധാരണയാവാതെ പിരിഞ്ഞു. സുപ്രീംകോടതിയില്‍ പുതിയ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശക്ക് വേണ്ടിയായിരുന്നു കൊളീജിയം യോഗം ചേര്‍ന്നത്. നിയുക്ത ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഇന്നലെ അവധിയെടുത്തതോടെയാണ് പുതിയ ജഡ്ജിമാരെ നിയമിക്കുന്നത് തീരുമാനിക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിളിച്ച കൊളീജിയം യോഗം റദ്ദാക്കിയത്.

വിഷയത്തില്‍ നേരത്തെ ചേര്‍ന്ന കൊളീജിയവും ധാരണയാവാതെ പിരിഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ 23ന് വിരമിക്കാനിരിക്കെ, അദ്ദേഹം അധ്യക്ഷനായ കൊളീജിയം നിലവിലെ അഞ്ച് ഒഴിവിലേക്കാണ് പേരുകള്‍ നിര്‍ദേശിക്കാനിയിരുന്നു ആലോചിച്ചിരുന്നത്.

സുപ്രീം കോടതിയിൽ നിലവിൽ അഞ്ച് ജഡ്ജിമാരുടെ ഒഴിവുണ്ട്. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ തന്റെ 14 മാസത്തെ കാലയളവിൽ സർക്കാരിന് ശുപാർശകളൊന്നും നൽകിയിട്ടില്ല. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസ്‌മാരായ അശോക് ഭൂഷൺ, റോഹിന്റൺ നരിമാൻ, നവീൻ സിൻഹ എന്നിവരും ഈ വർഷം വിരമിക്കും. 2019 സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ അവസാനം ജഡ്‌ജി നിയമനം നടന്നത്.

സിജെഐ ബോബ്ഡെ, ജസ്റ്റിസ് രമണ എന്നിവരെ കൂടാതെ ജസ്റ്റിസുമാരായ രോഹിന്തന്‍ നരിമാന്‍, യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരാണ് സുപ്രീം കോടതിയിലേക്ക് പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്യുന്ന കൊളീജിയത്തില്‍ അഞ്ചംഗ പാനലില്‍ ഉള്‍പ്പെടുന്നത്. സിജെഐ ബോബ്ഡെയെ കൂടാതെ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, രോഹിന്റണ്‍ നരിമാന്‍, നവീന്‍ സിന്‍ഹ എന്നിവരും ഈ വര്‍ഷം വിരമിക്കും. 

സുപ്രീം കോടതിയിൽ പുതിയ ചീഫ് ജസ്റ്റിസായി എൻ.വി. രമണ നിയമിച്ച് രാഷ്‌ട്രപതി ഉത്തരവിറക്കിയ സാഹചര്യത്തിൽ,​ വിരമിക്കുന്ന ചീഫ് ജസ്റ്റിസ് കൊളീജിയം വിളിച്ച് പുതിയ ജഡ്‌ജിമാരുടെ നിയമനം തീരുമാനിക്കുന്നത് കീഴ്‌വഴക്കത്തിന് വിരുദ്ധമാണെന്ന് കാട്ടി രണ്ട് മുതിർന്ന ജഡ്ജിമാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ജസ്റ്റിസ് രമണ അവധിയെടുത്തത്.

അഞ്ച് ജഡ്ജിമാർ ഉൾപ്പെടുന്നതാണ് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയെ കൂടാതെ നിയുക്ത ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ റോഹിന്റൺ നരിമാൻ, യു.യു.ലളിത്, എ.എം.ഖാൻവിൽഖർ എന്നിവരാണ് അംഗങ്ങൾ.

പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ച സാഹചര്യത്തിൽ അദ്ദേഹമാണ് ഇനി കൊളീജിയം വിളിക്കേണ്ടത് എന്നാണ് അവരുടെ നിലപാട്. രാഷ്ട്രപതിയുടെ ഉത്തരവിന് മുമ്പാണ് കൊളീജിയം യോഗം തീരുമാനിച്ചത്. എന്നാൽ രാഷ്‌ട്രപതിയുടെ ഉത്തരവ് ഏപ്രിൽ ആറിന് വന്ന ശേഷവും കൊളീജിയം ചേരാനുള്ള തീരുമാനം ബോബ്ഡെ മാറ്റാത്തതിലാണ് എതിർപ്പ്.
അതേസമയം പുതിയ ചീഫ് ജസ്റ്റിസായി എൻ.വി രമണ ഈ മാസം 24ന് സ്ഥാനമേൽക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.