എന്‍.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കും; നേതാക്കളുടെ പോരില്‍ അയവില്ല

എന്‍.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കും; നേതാക്കളുടെ പോരില്‍ അയവില്ല

കൊച്ചി: എന്‍.സി.പി. മന്ത്രിയെ പതിനെട്ടിന് തീരുമാനിക്കും. നേതാക്കളുടെ കടുത്ത വാക്ക് തര്‍ക്കങ്ങള്‍ക്കിടെയാണ് തീരുമാനം. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ച്ചേരുന്ന ഭാരവാഹിയോഗത്തില്‍ മന്ത്രിയെ പ്രഖ്യാപിക്കും. സി.പി.എമ്മുമായി തിങ്കളാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ മന്ത്രി ആരെന്ന് മേയ് 18-ന് അറിയിക്കണമെന്ന് എന്‍.സി.പി.യോട് നിര്‍ദേശിച്ചിരിക്കുകയാണ്.

എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസിനുംവേണ്ടി നേതാക്കള്‍ രണ്ടുതട്ടിലായിനിന്ന് ചരടുവലികള്‍ നടത്തുകയാണ്. മന്ത്രി എ.കെ. ശശീന്ദ്രനെ പിന്തുണയ്ക്കുന്ന ജനറല്‍ സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനും എതിരേ നടപടിയെടുക്കാന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ തയ്യാറെടുക്കുന്നതാണ് പുതിയ നീക്കം. സംസ്ഥാന ജനറല്‍ സെക്രട്ടറി റസാഖ് മൗലവിക്കും എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസിനുമാണ് പ്രസിഡന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.

മാണി സി. കാപ്പന്‍ രാഷ്ട്രീയമായി പരാജയപ്പെട്ടുവെന്ന എ.കെ. ശശീന്ദ്രന്റെ പ്രസ്താവനയ്ക്കുപിന്നാലെ കാപ്പനെ പിന്തുണച്ച് പീതാംബരന്‍ മാസ്റ്ററിന്റെ പ്രസ്താവനവന്നു. എന്‍.സി.പി.യിലെ ശശീന്ദ്രന്‍ അനുകൂലികള്‍ ഇതിനെ എതിര്‍ത്ത് രംഗത്തിറങ്ങിയതോടെയാണ് നേതാക്കള്‍ തമ്മിലല്‍ പോര് മുറുകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.