കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചത്: ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചത്: ഞെട്ടിക്കുന്ന പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: ചൈനയിലെ ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബില്‍ നിര്‍മിച്ചതാണ് കൊറോണ വൈറസെന്ന് പുതിയ പഠനം. കൊറോണ വൈറസ് സാര്‍സ് കോവ് 2 വൈറസിനു വിശ്വസനീയമായ സ്വാഭാവിക മുന്‍ഗാമികളില്ലെന്നും പഠനം കണ്ടെത്തി. ബ്രിട്ടിഷ് പ്രഫസര്‍ ആന്‍ഗസ് ഡാല്‍ഗ്ലൈഷ്, നോര്‍വെയിന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ജെര്‍ സോറെന്‍സെന്‍ എന്നിവര്‍ നടത്തിയ ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് ഡെയ്ലി മെയില്‍ ആണ് പുറത്തു വിട്ടത്.

കൊറോണ വൈറസിന്റെ ഉല്‍ഭവവുമായി ബന്ധപ്പെട്ടു കൂടുതല്‍ പഠനം വേണമെന്ന ആവശ്യമുയരുന്നതിനിടെയാണു പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നത്. വവ്വാലുകളില്‍ നിന്നാണു വൈറസ് ഉല്‍ഭവിച്ചതെന്നു വരുത്തിത്തീര്‍ക്കുന്നതിനു റിവേഴ്‌സ് എന്‍ജിനീയറിങ് നടത്തിയെന്നും പഠനം വെളിപ്പെടുത്തുന്നു.

ചൈനയിലെ ഗുഹകളിലെ വവ്വാലുകളില്‍ സാധാരണ കാണുന്ന വൈറസില്‍ മുനകള്‍ പിടിപ്പിച്ച്, മാരകമായ വൈറസുകളാക്കി മാറ്റുകയായിരുന്നു. വൈറസിന്റെ മുനകളില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡുകളുണ്ട്. മനുഷ്യ ശരീരത്തിലെ നെഗറ്റീവ് ചാര്‍ജുള്ള ഭാഗങ്ങളില്‍ ഇവ പറ്റിപ്പിടിച്ചു കയറുകയും വൈറസ് ബാധയുണ്ടാക്കുകയും ചെയ്യും.

ഒരു നിരയില്‍ പോസിറ്റീവ് ചാര്‍ജുള്ള നാല് അമിനോ ആസിഡ് സ്വാഭാവികമായി ഉണ്ടാകാന്‍ സാധ്യതയില്ല. അതു കൃത്രിമമായി മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂ. സ്വാഭാവിക വൈറസ് ബാധ തനിയെ കുറയും. പിന്നീട് ബാധിച്ചാലും ഗുരുതരമാകുകയില്ല. എന്നാല്‍ കോവിഡ്19ന്റെ കാര്യത്തില്‍ ഇതു സംഭവിക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

പ്രാഥമിക പഠനങ്ങള്‍ അവതരിപ്പിച്ചെങ്കിലും പ്രമുഖ ശാസ്ത്രജ്ഞര്‍മാരും മാധ്യമങ്ങളും ഇത് കാര്യമായി എടുക്കാതെ തള്ളിക്കളഞ്ഞെന്നും ഡാല്‍ഗ്ലൈഷ്, സോറെന്‍സെന്‍ എന്നിവര്‍ പറഞ്ഞു. ചൈന വിവരങ്ങള്‍ മറച്ചുവച്ചുവെന്നും നശിപ്പിച്ചുവെന്നും പറയുന്ന പഠന റിപ്പോര്‍ട്ട് വുഹാനിലെ ലാബുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പ്രതികരിച്ചവരെ നിശബ്ദരാക്കിയെന്നും കുറ്റപ്പെടുത്തുന്നു. ചൈനയിലെ ലാബിലാണ് വൈറസ് ഉണ്ടായതെന്ന് അമേരിക്ക അടക്കമുള്ള ചില പ്രമുഖ രാജ്യങ്ങള്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.