പാലത്തായി പീഡന കേസ്: പ്രതിയുടെ ജാമ്യം ഹൈക്കോടതി ശരിവച്ചു

പാലത്തായി പീഡന കേസ്: പ്രതിയുടെ ജാമ്യം ഹൈക്കോടതി ശരിവച്ചു

കൊച്ചി: പാനൂര്‍ പാലത്തായില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയും അധ്യാപകനുമായ കെ. പത്മരാജന് തലശേരി പോക്‌സോ കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചു. പ്രതിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

പത്മാരജനെതിരേ പോക്‌സോ ചുമത്താത്തതിനാലാണു തലശേരി പോക്‌സോ കോടതി നേരത്തേ ജാമ്യം അനുവദിച്ചത്. എന്നാല്‍ പോക്‌സോ പ്രകാരമുള്ള കുറ്റം ചുമത്താത്ത കേസ് എങ്ങനെയാണു പോക്‌സോ കോടതി പരിഗണിക്കുന്നത് എന്നതടക്കമുള്ള വാദങ്ങളുയര്‍ത്തിയാണു ഹര്‍ജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടിലും ഒരു സാക്ഷി മൊഴിയിലും പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണ സംഘം ഇതു രണ്ടും ഒഴിവാക്കിയാണ് അന്തിമ റിപ്പോര്‍ട്ട് നല്‍കിയതെന്നും ഹര്‍ജിക്കാര്‍ വാദിച്ചെങ്കിലും ഹൈക്കോടതി അനുവദിച്ചില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.