ഇസ്ലമാബാദ്: പാകിസ്ഥാനേക്കാള്‍ വളരെ മെച്ചപ്പെട്ട വ്യാപാര കരാറാണ് ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയതെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് കൂടുതല്‍ വിധേയത്വം കാണിച്ചിട്ടും വ്യാപാര കരാറില്‍ അതിന്റെ ഗുണം രാജ്യത്തിന് കിട്ടിയില്ലെന്നും പാക് സര്‍ക്കാരിനെതിരെ ആഭ്യന്തര വിമര്‍ശനം.
ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ടുള്ള വ്യാപാരക്കരാര്‍ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്മ പാക് നേതൃത്വത്തിനെതിരേ രാജ്യത്ത് രൂക്ഷ വിമര്‍ശനമുയരുന്നത്.
അമേരിക്കയുമായി പാകിസ്ഥാന്‍ മാസങ്ങളോളം നടത്തിയ ഔദ്യോഗിക ചര്‍ച്ചകള്‍ക്കൊന്നും ഫലമുണ്ടായില്ലെന്നും അതേസമയം, ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യ തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
ട്രംപിനെ നൊബേലിന് ശുപാര്‍ശ ചെയ്തു. അദേഹത്തിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേര്‍ന്നു. വാഷിങ്ടണിലേക്ക് പാക് നേതാക്കള്‍ നിരന്തര യാത്ര ചെയ്തു. എന്നിട്ടും ഇന്ത്യയെക്കാള്‍ കൂടുതല്‍ തീരുവ ഭാരമാണ് പാകിസ്ഥാന് കിട്ടിയതെന്നാണ് പൊതുവേയുള്ള വിമര്‍ശനം. 19 ശതമാനമാണ് പാക് ചരക്കുകള്‍ക്കുള്ള യു.എസ് തീരുവ.
ട്രംപിനെ പലവട്ടം വൈറ്റ്ഹൗസില്‍ പോയിക്കണ്ട ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനുനേരേയും വിമര്‍ശനമുണ്ടായി. ട്രംപ് മുനീറിനെ കാമുകിയെപ്പോലെയാണ് പരിഗണിച്ചതെന്നും എന്നാല്‍, എന്തെങ്കിലും കൊടുക്കാനോ വാങ്ങാനോ ഉള്ള സമയം വരുമ്പോള്‍ തന്റെ കുടുംബത്തിന്റെ തീരുമാനം അനുസരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുന്നു, തന്നെ മറന്നേക്കൂ എന്നു പറയുമെന്നുമായിരുന്നു സമൂഹ മാധ്യമത്തില്‍ വന്ന ഒരു കമന്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.