കാണ്ഡഹാറിലെ ഷിയാ മസ്ജിദില്‍ ഭീകരാക്രമണം: 32 പേര്‍ മരിച്ചു, 53 പേര്‍ക്കു പരിക്ക്

 കാണ്ഡഹാറിലെ  ഷിയാ മസ്ജിദില്‍ ഭീകരാക്രമണം: 32 പേര്‍ മരിച്ചു, 53 പേര്‍ക്കു പരിക്ക്


കാബൂള്‍ : അഫ്ഗാനിലെ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. കാണ്ഡഹാറിലെ ഷിയാ വിഭാഗത്തിന്റെ ഇമാമം ബാര്‍ഗ് മസ്ജിദില്‍ ഭീകരര്‍ സ്ഥാപിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിത്തെറിക്കുകയായിരുന്നു.ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് സംഭവത്തിന് പിന്നാലെന്നാണ് വിവരം.

ഉച്ചയോടെയായിരുന്നു സംഭവം.സ്ഫോടനത്തില്‍ മസ്ജിദ് പൂര്‍ണമായും തകര്‍ന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മരണ സംഖ്യ ഇനിയും ഉയരും എന്നാണ് വിലയിരുത്തല്‍. പരിക്കേറ്റവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയും പ്രാര്‍ത്ഥനയ്ക്കിടെ സമാനമായ രീതിയില്‍ സ്ഫോടനം നടന്നിരുന്നു. ഇതില്‍ 100 ലധികം പേരാണ് കൊല്ലപ്പെട്ടത്. വടക്കന്‍ അഫ്ഗാനിസ്താനിലെ ഷിയാ മസ്ജിദിന് നേരെയായിരുന്നു അന്ന് ആക്രമണം ഉണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.